
മുംബൈയില്‍ നിന്ന് ഗോവയിലേക്ക് വരികയായിരുന്നരണ്ട് ബസുകളും കനത്ത വെള്ളപ്പൊക്കത്താല്‍ കരകവിഞ്ഞൊഴുകുന്ന നദിയിലേക്ക് പതിച്ചിരിക്കാനാണ് സാധ്യതയെന്ന് അധികൃതര്‍ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ 80 പേര്‍ അടങ്ങുന്ന മൂന്ന് സംഘങ്ങള്‍ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. മുങ്ങല്‍ വിദഗ്ദര്‍ ഉള്‍പ്പെടെയുള്ള സംഘം തെരച്ചില്‍ തുടരുന്നുണ്ടെങ്കിലും പ്രദേശത്ത് കനത്ത മഴ ഇപ്പോഴും തുടരുന്നത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാക്കുന്നുണ്ട്. കാണാതായവരെയോ മുങ്ങിപ്പോയ വാഹനങ്ങളെയോ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഏറെ നേരം തടസ്സപ്പെട്ട പ്രദേശത്ത് കൂടിയുള്ള ഗതാഗതം, പ്രദേശത്തുള്ള മറ്റൊരു പാലത്തിലൂടെ തിരിച്ചുവിട്ടിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam