
ദില്ലി: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ചൈനയിലെ ഷിയാമെനിൽ തുടക്കം. ദോക്‍ലാം അതിര്‍ത്തിയിൽ സൈന്യത്തെ പിൻവലിച്ച ശേഷം ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിൽ എത്തിയത്. ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങുമായി മോദി കൂടിക്കാഴ്ച്ച നടത്തിയേക്കും. ദോക്‍ലാം വിഷയം ചര്‍ച്ചയായേക്കും. റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിര്‍ പുചിനേയും മോദി കാണും. ഉച്ചകോടിയിൽ ചൈനയുടെ എതിര്‍പ്പ് മറികടന്ന് പാകിസ്ഥാനിലെ ഭീകരവാദം ഇന്ത്യ ഉന്നയിക്കും. സാമ്പത്തിക സഹകരണം , വ്യാപാരം, സുരക്ഷ എന്നീ മേഖലകളിലെ സഹകരണത്തിന് അംഗ രാജ്യങ്ങൾ ധാരണപത്രം ഒപ്പിടും. ഇന്നലെ ഷിയാമെനിൽ ഇന്ത്യൻ സമൂഹം മോദിക്ക് സ്വീകരണം നൽകി. ശോഭനമായ ഭാവിക്കായി ശക്തമായ പങ്കാളിത്തം’ എന്ന ഒമ്പതാം ബ്രിക്സ് ഉച്ചകോടിയുടെ പ്രമേയം. ചൈനയുടെ പ്രത്യേക ക്ഷണപ്രകാരം ഈജിപ്ത്, കെനിയ, തജിക്കിസ്ഥാൻ, മെക്സിക്കോ, തായ്‌ലൻഡ് എന്നീ രാഷ്ട്രങ്ങളും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ഉച്ചകോടിക്ക് ശേഷം മറ്റന്നാൾ പ്രധാനമന്ത്രി മ്യാൻമറിലേക്ക് പോകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam