
മൈന്‍പുരി: യുപിയിലെ മൈന്‍പുരിയിലുണ്ടായ ബസ് അപകടത്തില്‍ 17 പേർ മരിച്ചു. 25 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അമിത വേഗതയിലെത്തിയ ബസ് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. എഴുപതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ജയ്പൂരില്‍ നിന്നും ഫറൂഖാബാദിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിലായത്.
പുലര്‍ച്ചെ അഞ്ചരയ്ക്കായിരുന്നു അപകടം. ബസ് ഡ്രൈവര്‍ക്ക് ഇടതുകാല്‍ നഷ്ടമായി. സൈഫൈയിലെ ആശുപത്രിയില്‍ ചികില്‍സയിലാണ് ഡ്രൈവര്‍. കൂലിപ്പണിക്കാരായ യാത്രക്കാരായിരുന്നു ബസില്‍ ഭൂരിഭാഗവും ഉണ്ടായിരുന്നത്. 16 പേർ അപകടസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി.
മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. പരിക്കേറ്റവരുടെ കുടുംബത്തിന് 50,000 രൂപ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam