തിരുവനന്തപുരത്ത് കണ്ടക്ടറെ ബസില്‍ കയറി കുത്തി

Published : Jan 06, 2019, 07:30 PM ISTUpdated : Jan 06, 2019, 11:43 PM IST
തിരുവനന്തപുരത്ത് കണ്ടക്ടറെ ബസില്‍ കയറി കുത്തി

Synopsis

തിരുവനന്തപുരത്ത് കണ്ടക്ടറെ അഞ്ചംഗ സംഘം ബസില്‍ കയറി കുത്തി. കുന്നുവിള ബസിന്‍റെ കണ്ടക്ടര്‍ ബാലരാമപുരം സ്വദേശി അരുണ്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് പട്ടാപ്പകല്‍ സ്വകാര്യബസ് കണ്ടക്ടറെ ഒരു സംഘം ആളുകള്‍ കുത്തി പരിക്കേല്‍പ്പിച്ചു. തിരക്കേറിയ എം ജി റോഡില്‍ വൈകീട്ടായിരുന്നു സംഭവം.

വൈകീട്ട് 4.30ന് എസ്എംവി സ്ക്കൂളിന് സമീപത്ത് വച്ചാണ് കുന്നുവിളദേവി ബസ്സിന്‍റെ കണ്ടക്ടര്‍ അരുണിന് കുത്തേറ്റത്. ബസ്സ് സ്റ്റേപ്പില്‍ നിര്‍ത്തിയതിന് പിന്നാലെ അഞ്ചംഗസംഘം ബസ്സില്‍ അരുണിനെ ബസ്സില്‍ നിന്ന് താഴെയിറക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍ ഒരാള്‍ കൈയ്യില്‍ ഉണ്ടായിരുന്ന കത്തിവച്ച് കുത്തുകയായിരുന്നുവെന്ന് കണ്ടക്ടര്‍ പറയുന്നു. വയറിന് കുത്തേറ്റ അരുണിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിഎംജി ജംഗ്ഷനില്‍ വച്ച് രാവിലെ ബസ്സിനൊരാള്‍ കൈകാണിച്ചപ്പോള്‍ നിര്‍ത്തിയിരുന്നില്ല ഇതിന്‍റെ പ്രതികാരമാവാം അക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നു. സംഭവത്തില്‍ തമ്പാനൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസിന് കേരളത്തിലേക്ക് ടിക്കറ്റ് കിട്ടിയില്ലേ? ഇതാ സന്തോഷ വാർത്ത; 10 സ്പെഷ്യൽ ട്രെയിനുകൾ, 38 അധിക സർവീസുകൾ അനുവദിച്ചു
ആറ് പ്രതികൾ, ജീവപര്യന്തം നൽകണമെന്ന് പ്രോസിക്യൂട്ടർ; നടിയെ ആക്രമിച്ച കേസിൽ എന്താകും ശിക്ഷാവിധി?