സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി മോശമായെന്ന് സിഎജി റിപ്പോര്‍ട്ട്

Web Desk |  
Published : Jun 06, 2018, 12:16 PM ISTUpdated : Jun 29, 2018, 04:26 PM IST
സംസ്ഥാനത്തിന്‍റെ  സാമ്പത്തിക സ്ഥിതി മോശമായെന്ന് സിഎജി റിപ്പോര്‍ട്ട്

Synopsis

വായ്പയുടെ 68 ശതമാനവും കടത്തിന്‍റെ തിരിച്ചടവിനാണ് സംസ്ഥാനം ഉപയോഗിച്ചത്. 

തിരുവനന്തപുരം:സംസ്ഥാനത്തിൻറെ സാമ്പത്തിക സ്ഥിതി മോശമെന്ന് കംപട്രോളർ ആൻറ് ഓഡിറ്റർ ജനറലിൻറെ റിപ്പോ‍ർട്ട്. കഴിഞ്ഞ സാമ്പത്തി വർഷം വായ്പയെടുത്ത തുകയിലെ 68 ശതമാനവും കടം തീർക്കാനാണ് സംസ്ഥാന സർക്കാർ ഉപയോഗിച്ചതെന്നും നിയമസഭയിൽ വച്ച് റിപ്പോ‍ർട്ടിൽ പറയുന്നു.  

2015-16 സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞഞ സാമ്പത്തിക വർഷത്തെ സംസ്ഥാനത്തിൻറെ നില മോശമായെന്ന് സി ആൻറ് എജി വിലയിരുത്തുന്നു. റവന്യൂ കമ്മി 9,657 കോടിയിൽ നിന്നും 15,484 കോടിയായി ഉയർന്നു. ധനകമ്മിറ്റി 17,818 കോടിയിൽ നിന്നും 26,448 കോടിയായി ഉയർന്നു. സംസ്ഥാനത്തിൻറെ തനതു നികുതിവരുമാനത്തിൽ ഏറ്റവും കുറ‍ഞ്ഞ വർദ്ധനയാണ് കഴിഞ്ഞ സാമ്പത്തിക വർഷം രേഖപ്പെടുത്തിയത്.  

സംസ്ഥാനത്തിൻറെ പതിവ് ചെലവുകള്‍ക്കു പോലും റവന്യൂവരുമാനം പര്യാപ്തമല്ല. കേന്ദ്ര ധനകമ്മീഷൻ  അംഗീകരിച്ച പരിധിയേക്കാള്‍ കടമെടുത്തു, ഭാഗ്യക്കുറിയിൽ നിന്നുള്ള വരുമാനം കുറ‍ഞ്ഞു. സമ്മാന തുകയും, ഏജന്റുമാരുടെ കമ്മീഷനും വർദ്ധിച്ചതിനാൽ അറ്റാദായം 1,291 കോടിമാത്രമായി. 

പലിശയും,പെൻഷനും നൽകാൻ മാത്രം റവന്യൂവരുമാത്തിൻറെ 20 ശതമാനം വിനിയോഗിക്കുന്നത് ആശയുണ്ടാക്കുന്നുവെന്ന് സിഎജിപറയുന്നു. കണക്കുകൾ പരിശോധിക്കാൻ തീരുമാനിച്ച 26 തദ്ദേശ സ്ഥാപനങ്ങളിൽ 10 സ്ഥാപനങ്ങള്‍ കണക്കുകള്‍ സമർപ്പിച്ചില്ല.  വിവിധ പദ്ധതികള്‍ക്ക് ജില്ലാ കളക്ടർമാർക്ക് നൽകിയ പണം ഉപയോഗിക്കാതെ അക്കൗണ്ടുകളിൽ കിടക്കുകയാണെന്നും സഭയിൽ വച്ച റിപ്പോർട്ട് പറയുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദൃശ്യ വധക്കേസ് പ്രതി കുതിരവട്ടത്ത് നിന്നും ചാടിയിട്ട് 4 ദിവസം, കണ്ടെത്താനാകാതെ പൊലീസ്; അന്വേഷണം തുടരുന്നു
ചതിയൻ ചന്തു പരാമർശവും ബിനോയ് വിശ്വത്തിന്‍റെ മറുപടിയും, വെള്ളാപ്പള്ളി ഇന്ന് മാധ്യമങ്ങളെ കാണും