എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കല്‍; ഒപെക്ക് തീരുമാനം നടപ്പിലാവില്ലെന്ന് സൂചന

Published : Dec 07, 2016, 06:32 PM ISTUpdated : Oct 04, 2018, 07:44 PM IST
എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കല്‍; ഒപെക്ക് തീരുമാനം നടപ്പിലാവില്ലെന്ന് സൂചന

Synopsis

ദോഹ: ഉത്പാദനം വെട്ടിക്കുറയ്‌ക്കാന്‍ ഒപെക് രാജ്യങ്ങള്‍ വിയന്നയിലെടുത്ത തീരുമാനം നടപ്പിലായാല്‍ ക്രൂഡോയില്‍ വില ബാരലിന് അറുപത് ഡോളറിലെത്തുമെന്ന് വിലയിരുത്തല്‍. അതേസമയം, തീരുമാനം പൂര്‍ണമായും നടപ്പിലാക്കാന്‍ ഉത്പാദക രാജ്യങ്ങള്‍ തയാറാവില്ലെന്നാണ് നിഗമനം. ഖത്തര്‍ നാഷണല്‍ ബാങ്ക് പുറത്തിറക്കിയ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

എണ്ണ ഉല്‍പാദനം പ്രതിദിനം 16 ലക്ഷം ബാരല്‍ കുറക്കാന്‍ കഴിഞ്ഞ ആഴ്ച വിയന്നയില്‍ ചേര്‍ന്ന ഒപെക്- ഒപെക് ഇതര രാജ്യങ്ങളുടെ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം കൈക്കൊണ്ട തീരുമാനം ആഗോള എണ്ണ വിപണിയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. ഉല്‍പാദന നിയന്ത്രണത്തെ ആവേശത്തോടെ സ്വീകരിച്ച വിപണി മൂന്നു ദിവസം കൊണ്ട് ഏഴു ഡോളറിലേറെ വില ഉയര്‍ത്തിയിരുന്നു. ബെന്‍ ക്രൂഡ് ബാരലിന് 53 ഡോളറിനു മുകളിലാണ് നിലവിലെ വില. എണ്ണ ഉല്‍പാദനം കുറക്കാനുള്ള വിയന്ന തീരുമാനം പരിഗണിക്കുമ്പോള്‍ ക്രൂഡോയില്‍ വില അടുത്ത വര്‍ഷത്തോടെ 55 മുതല്‍ 60 ഡോളര്‍ വരെ എത്തുമെന്നാണ് ഖത്തര്‍ നാഷണല്‍ ബാങ്ക് വിലയിരുത്തുന്നതെങ്കിലും തീരുമാനം പൂര്‍ണമായും നടപ്പിലാക്കാന്‍ സാധ്യതയില്ലെന്ന ആശങ്കയും ബാങ്ക് ചൂണ്ടിക്കാട്ടുന്നു.

പ്രധാന ഉത്പാദക രാഷ്‌ട്രങ്ങള്‍ ക്വാട്ടാ നിയന്ത്രണം പാലിക്കാറുണ്ടെങ്കിലും മറ്റു രാജ്യങ്ങള്‍ അങ്ങനെയല്ലെന്ന വിലയിരുത്തലാണ് ഇതിന് അടിസ്ഥാനമായി പറയുന്നത്. നൈജീരിയക്കും ലിബിയക്കും നിയന്ത്രണ ഇളവ് നല്‍കിയിട്ടുണ്ടെങ്കിലും ഇരു രാജ്യങ്ങളിലെയും ഉല്‍പാദനം സമീപ ഭാവിയില്‍ തന്നെ വര്‍ധിച്ചേക്കുമെന്നാണ് കണക്കു കൂട്ടല്‍ .

ആകെ ഉല്‍പാദനം 3.25 കോടി ബാരലായി കുറക്കാനുള്ള ഒപെക് തീരുമാനത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. ചുരുക്കത്തില്‍ വിയന്ന യോഗത്തില്‍ ഒപെക് എടുത്ത തീരുമാനം അതുപോലെ നടപ്പിലായാല്‍ എണ്ണ വിലയിടിവിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലുണ്ടായ സാമ്പത്തിക പ്രതിസന്ധി ഒരു പരിധി വരെ പരിഹരിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഉല്‍പാദക രാജ്യങ്ങളില്‍ ചിലരെങ്കിലും തീരുമാനം നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തുകയാണെങ്കില്‍ പ്രശ്നം വീണ്ടും സങ്കീര്‍ണമാകും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

അസാധാരണ മനക്കരുത്തോടെ തിരിച്ചുവന്ന ഉമ തോമസ്, വീണ്ടും തൃക്കാക്കരയിൽ പോരാട്ടത്തിനിറങ്ങുമോ? ഉമയുടെ മറുപടി, 'പാർട്ടി പറയട്ടെ'
രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കണം, പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച് കോടതി; ജാമ്യം തേടി പ്രതിഭാഗം, കസ്റ്റഡി വേണമെന്ന് പ്രോസിക്യൂഷൻ; തീരുമാനം നാളെ?