
കൊച്ചി: ആക്രി സാധനങ്ങളുടെ വിൽപ്പനയിലെ അഴിമതിയുമായി ബന്ധപ്പെട്ട് കൊച്ചി കപ്പൽശാലയ്ക്കെതിരെ സിബിഐ കേസെടുത്തു. ഒന്നരക്കോടി രൂപയുടെ അഴിമതിയാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.
കപ്പൽശാലയിലെ ജീവനക്കാരനായ അജിത് കുമാർ, ആക്രി സാധനങ്ങളുടെ കരാറുകാരനായ പി ഐ മുഹമ്മദാലി എന്നിവരെ പ്രതികളാക്കിയാണ് സിബിഐ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ടെണ്ടർ നടപടികൾ സ്വീകരിക്കാതെ ഒന്നരക്കോടിയുടെ ആക്രി സാധനങ്ങൾ സ്വകാര്യ സ്ഥാപനത്തിന് വിറ്റെന്നാണ് കേസ്. അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ കൊച്ചി കപ്പൽ ശാലയിൽ പരിശോധന നടത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam