ക്വട്ടേഷന്‍ ഗുണ്ടാ ആക്രമണം; സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ കേസ്

Published : Oct 26, 2016, 08:34 PM ISTUpdated : Oct 05, 2018, 02:44 AM IST
ക്വട്ടേഷന്‍ ഗുണ്ടാ ആക്രമണം; സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ കേസ്

Synopsis

കൊച്ചി: ക്വട്ടേഷന്‍ ഏറ്റെടുത്ത് ബിസിനസ്സുകാരനെ തട്ടിക്കൊണ്ട് പോയതിന് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗം സക്കീര്‍ ഹുസൈനെതിരെ കൊച്ചി പൊലീസ് കേസെടുത്തു. ക്വട്ടേഷന്‍ ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട കൊച്ചിയില്‍ സിപിഎം നേതാക്കള്‍ക്കെതിരെ ചുമത്തുന്ന രണ്ടാമത്തെ കേസാണിത്.വെണ്ണല സ്വദേശിയായ ജൂബി പൗലോസിന്റെ പരാതിയിലാണ് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗവും കളമശ്ശേരി ഏരിയാ കമ്മിറ്റി സെക്രട്ടറിയുമായ സക്കീര്‍ ഹുസൈനെതിരെ കേസെടുത്തിരിക്കുന്നത്. മുഖ്യന്ത്രിയുടെ പേരില്‍ യുവതിയെ ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന് രുപ തട്ടിയെടത്ത കേസില്‍ പിടിയിലായ ഡിവൈഎഫ് ഐ നേതാവ് സിദ്ദീഖാണ് ഈ കേസിലെ രണ്ടാം പ്രതി.

ജൂബിയുടെ ബിസിനസ് പങ്കാളിയായ ഷീല തോമസും കണ്ടാലറിയാവുന്ന മറ്റൊരാളും മൂന്നുംനാലും പ്രതികളാണ്. കങ്ങരപ്പടിയില്‍ ഷീലാ തോമസും ജൂബിയും ചേര്‍ന്ന് ഡയറി ഫാം നടത്തിയിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് ജൂബിയെ  ഷീല ഒഴിവാക്കി.ഇതിനെതിരെ മുന്‍സിഫ് കോടതിയില്‍ നല്‍കിയ പരാതിയില്‍ ജൂബിക്ക് അനുകൂലമായ വിധിയുണ്ടായി. എന്നാല്‍ ഇതനുസരിക്കുന്നതിന് പകരം തന്നെ ഭീഷണിപ്പെടുത്തി ഒഴിവാക്കാന്‍ ഷീലാ തോമസ് സിപിഎം നേതാക്കള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയെന്ന് ജൂബിയുടെ പരാതിയില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം സക്കീറും സിദ്ദീഖും ചേര്‍ന്ന് ജൂബിയെ ബലമായി കാറില്‍ കയറ്റി തട്ടിക്കൊണ്ടു പോയി. കളമശ്ശേരി ഏരിയാ കമ്മിറ്റി  ഓഫീസില്‍ ഒരു ദിവസം മുഴുവന്‍ പാര്‍പ്പിച്ച് ഭീഷണപ്പെടുത്തി. ഷീലാ തോമസ് ഒരു തുക തരുമെന്നും അത് വാങ്ങി കേസ് അവസാനിപ്പിക്കണം എന്നുമായിരുന്നു ഭീഷണി. ഭയം മൂലം അന്ന് ജൂബി പരാതി നല്‍കിയില്ല. പിന്നീട് കഴിഞ്ഞയാഴ്ച യുവതിയെ തട്ടിച്ച കേസില്‍ സിദ്ദീഖ് അറസ്റ്റിലായപ്പോഴാണ് ജൂബി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഈ പരാതി എറണാകളും ഐജി എസ് ശ്രീജിത്തിന് കൈമാറുകയും പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.സ്പോര്‍ട്സ് കൗണ്‍സില്‍ എറണാകുളം ജില്ലാ പ്രസിഡന്റ് കൂടിയാണ് സക്കീര്‍ ഹുസൈന്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'ഗവർണറുമായി ഏറ്റുമുട്ടാനില്ല', നയം മാറ്റം സമ്മതിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി; വിസി നിയമനത്തിലെ സമവായത്തിന് പിന്നാലെ വിശദീകരണം
ഒന്നര ലക്ഷം സീരിയൽ ബൾബുകളുമായി ഫോർട്ട് കൊച്ചിയിലെ മഴ മരം പൂത്തുലയും; നിറം ഏതെന്നറിയാൻ ആകാംക്ഷയിൽ ആയിരങ്ങൾ