മെഡിക്കല്‍ കോളേജ് കുംഭകോണകേസ്; ഒഡീഷ ഹൈക്കോടതി മുന്‍ ജഡ്ജി അറസ്റ്റില്‍

Published : Sep 21, 2017, 08:15 PM ISTUpdated : Oct 05, 2018, 03:33 AM IST
മെഡിക്കല്‍ കോളേജ് കുംഭകോണകേസ്; ഒഡീഷ ഹൈക്കോടതി മുന്‍ ജഡ്ജി അറസ്റ്റില്‍

Synopsis

ഭുബനേശ്വര്‍: മെഡിക്കല്‍ കോളേജ് കുംഭകോണകേസില്‍ അറസ്റ്റിലായ ഒഡീഷ ഹൈക്കോടതി മുന്‍  ജഡ്ജി ജസ്റ്റിസ് ഐഎം ഖുദ്ദുസിയെ, നാലു ദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു. ഒരു ഹവാല ഓപ്പറേറ്ററും രണ്ട് ഇടനിലക്കാരും ഉള്‍പ്പെടെ ആറ് പേര്‍ കേസില്‍ പ്രതികളാണ്.ലക്നൗവിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജിനു വേണ്ടി ജുഡീഷ്യറിയെ സ്വാധീനിക്കാന്‍ ഇടപെട്ടു എന്നാരോപിച്ചാണ് അറസ്റ്റ്.
 
മതിയായ അടിസ്ഥാന സൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടി 46 മെഡിക്കല്‍കോളേജുകള്‍ക്ക് ഈ വര്‍ഷം പ്രവേശനം നടത്താന്‍ മെഡിക്കല്‍ കൗണ്‍‍സില്‍ അനുമതി നിഷേധിച്ചിരുന്നു. ഈ പട്ടികയില്‍പെട്ട ലകനൗവിലെ പ്രസാദ് എഡ്യുക്കേജന്‍ ട്രസ്റ്റിന്, അവിഹിത ഇടപെടലിലൂടെ കോടതി വഴി അനുമതി ലഭിക്കാന്‍ ഇടപെട്ടതിനാണ് ഒഡീഷ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ഐഎം ഖുദ്ദുസിയെ സിബിഐ അറസ്റ്റ് ചെയ്തത്. ട്രസ്റ്റ് അംഗങ്ങളായ ബി പി യാദവ്, പലാഷ് യാദവ്, ഇടനിലക്കാരായ ഭാവനാ പാണ്ഡെ, ബിശ്വനാഥ് അഗര്‍വാള്‍, ഹവാല ഓപ്പറേറ്റര്‍ രാംദേവ് സരസ്വത് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.

തീസ് ഹസാരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ നാലു ദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു. മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് വന്‍ മാഫിയ പ്രവര്‍ത്തിക്കുന്നതായി സിബിഐ കോടതിയെ അറിയിച്ചു. മെഡിക്കല്‍ കൗണ്‍സിലിന്റെ തീരുമാനത്തിനെതിരെയുള്ള ഹ‍ര്‍ജി സുപ്രീംകോടതിയില്‍  എത്തിയപ്പോള്‍ ജഡ്ജിമാരെ സ്വാധീനിക്കാം എന്ന് ഉറപ്പുനല്‍കിയാണ് മുന്‍ ഹൈക്കോടതി ജഡ്ജി ഇടപെട്ടത്. പിന്നീട് സുപ്രീംകോടതിയില്‍ നിന്ന് ഹര്‍ജി പിന്‍വലിച്ച് അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് മെഡിക്കല്‍ കൗണ്‍സില്‍ തീരുമാനത്തിന് സ്റ്റേ വാങ്ങാന്‍  ഹര്‍ജിക്കാര്‍ക്ക് കഴിഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് അലഹബാദ് ഹൈക്കോടതിയിലെ രണ്ട് സിറ്റിംഗ് ജഡ്ജിമാരുടെ പങ്കിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് ഖുദ്ദൂ്സ്സിയുടെ ഭുവനേശ്വര്‍, ലകനൗ, ദില്ലി എന്നിവിടങ്ങളിലെ വസതികള്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. രണ്ട് കോടിരൂപ പിടിച്ചെടുക്കുകയും ചെയ്തു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'മോശം അയൽക്കാരിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ട്': പാകിസ്ഥാന് കർശന താക്കീതുമായി മന്ത്രി ജയശങ്കർ
കൈകൾ കൂപ്പി വെറുതെ വിടണമെന്ന് അപേക്ഷിച്ച് വനിതാ പൊലീസ്, വസ്ത്രം വലിച്ച് കീറി പുരുഷന്മാർ, റായ്പൂരിൽ 2 പേർ അറസ്റ്റിൽ