
അലിഗഡ്: രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ചെരിപ്പ് കൊണ്ടും കൈകൊണ്ടും മര്‍ദ്ദിക്കുന്നതും ഇടിക്കുന്നതും വീഡിയോയില്‍ കാണാം. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം.
വീട്ടില്‍ കുട്ടിക്ക് ട്യൂഷനെടുക്കാന്‍ വന്ന അധ്യാപകനാണ് മുറിയില്‍ വെച്ച് കുട്ടിയെ മര്‍ദ്ദിച്ചത്. ശരീരത്തില്‍ കറുത്ത നിറത്തിലുള്ള അടയാളങ്ങള്‍ കണ്ട് മാതാപിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് അധ്യാപകനെക്കുറിച്ച് കുട്ടി പരാതി പറഞ്ഞത്. തുടര്‍ന്ന് മുറിയിലെ സിസിവിടി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു. പിന്നീട് ഇവ പൊലീസിന് കൈമാറി.
രണ്ട് കസേരകളിലായാണ് അധ്യാപകനും കുട്ടിയും ഇരിക്കുന്നത്. തന്റെ ഷൂ കയ്യിലെടുത്ത് ഇയാള്‍ പലതവണ കുട്ടിയെ അടിക്കുന്നുണ്ട്. താക്കോല്‍ പോലുള്ള മൂര്‍ച്ചയുള്ള വസ്തുകൊണ്ട് ഇടിക്കുന്നതും കാണാം. മുടിയിലും ചെവിയിലും പലതവണ പിടിച്ചുവലിക്കുന്നതും ക്രൂരമായി മര്‍ദ്ദിക്കുന്നതും വീഡിയോയിലുണ്ട്. പിന്നീട് കുട്ടിയോട് ഗ്ലാസിലുള്ള വെള്ളം കുടിക്കാന്‍ പറയുകയും ചിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.
വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചിതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അധ്യാപകനെ പിടികൂടാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam