കാവേരി ഉന്നതതല സമിതി തമിഴ്നാട്ടിലെ അണക്കെട്ടുകളിൽ പരിശോധന നടത്തും

Published : Oct 09, 2016, 12:13 AM ISTUpdated : Oct 04, 2018, 07:07 PM IST
കാവേരി ഉന്നതതല സമിതി തമിഴ്നാട്ടിലെ അണക്കെട്ടുകളിൽ പരിശോധന നടത്തും

Synopsis

തമിഴ്നാട്ടിലെ ജലസേചനവകുപ്പ് മന്ത്രി എടപ്പടി കെ പളനിസാമിയുൾപ്പടെയുള്ള മന്ത്രിമാരും ഉദ്യോഗസ്ഥരും സമിതി അംഗങ്ങളെ അനുഗമിയ്ക്കും. കർണാടകം വെള്ളം വിട്ടുതരാത്തതിനാൽ സംസ്ഥാനം വരൾച്ചയുടെ പിടിയിലാണെന്ന് തമിഴ്നാട് സമിതിയെ അറിയിക്കും. കാവേരീ നദീതടത്തിലെ നാല് അണക്കെട്ടുകളും അവിടത്തെ ജലനിരപ്പും സമിതി നേരിട്ടുകണ്ട് വിലയിരുത്തും. ഇരുസംസ്ഥാനങ്ങളുടെയും വാദം കേട്ട ശേഷം ഒക്ടോബർ17  നുള്ളിൽ റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിയ്ക്കുമെന്ന് കേന്ദ്രജലബോർഡ് ചെയർമാൻ ജി എസ് ഝാ വ്യക്തമാക്കി. 

ഈ റിപ്പോർട്ടിനനുസരിച്ചാകും സുപ്രീംകോടതി കാവേരീ നദീജലത്തർക്കത്തിൽ വിധി പറയുക. എന്നാൽ മുഖ്യമന്ത്രി ജയലളിത ആശുപത്രിയിലായതിനാൽ കാവേരീപ്രശ്നത്തിലുള്ള തമിഴ്നാടിന്റെ അന്തിമനിലപാട് സംബന്ധിച്ച് ഇപ്പോഴും നേതാക്കൾ തമ്മിൽ സമാവായമില്ല. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സാമ്പത്തിക ഇടപാടുകൾ നടക്കുന്നതാണ്, മാന്യമായ പെരുമാറ്റം, അച്ചടക്കം, സത്യസന്ധത എംവിഡി മുഖമുദ്രയാകണം: കെബി ഗണേഷ് കുമാർ
50% വരെ വിലക്കുറവ്, 20 കിലോ അരി 25 രൂപ, വെളിച്ചെണ്ണ, ഉഴുന്ന്, കടല, വൻപയർ, തുവര പരിപ്പ്... വില കുറവ്, സപ്ലൈകോയിൽ വമ്പൻ ഓഫർ