
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കൃത്രിമശ്വാസം നൽകുന്നത് തുടരുകയാണെന്നും തീവ്രപരിചരണ വിദഗ്ധർ ചികിത്സയ്ക്ക് മേൽനോട്ടം വഹിയ്ക്കുന്നുണ്ടെന്നും അപ്പോളോ ആശുപത്രി വ്യക്തമാക്കി. ശ്വാസകോശത്തിലെ തടസ്സം നീക്കാനും അണുബാധയ്ക്കും മരുന്നുകൾ തുടരുകയാണ്.
അതേസമയം, പ്രതിപക്ഷനേതാവ് എം കെ സ്റ്റാലിൻ, എംഡിഎംകെ നേതാവ് വൈകോഉൾപ്പടെയുള്ള പ്രമുഖ നേതാക്കൾ ആശുപത്രിയിലെത്തി. ജയലളിത പെട്ടെന്ന് സുഖം പ്രാപിയ്ക്കട്ടെയെന്ന് ആശംസിയ്ക്കുന്നതായി സ്റ്റാലിൻ പറഞ്ഞു. ഡിഎംകെ അദ്ധ്യക്ഷൻ എം കരുണാനിധിയും ട്വിറ്റർ വഴി ജയലളിതയ്ക്ക് രോഗശാന്തി നേർന്നു.
എന്നാൽ ജയലളിത ആശുപത്രിയിൽ കഴിയുന്ന സാഹചര്യത്തിൽ മന്ത്രിമാരുടെ വകുപ്പുമാറ്റമുൾപ്പടെയുള്ള നടപടികളെടുക്കുന്ന കാര്യത്തിൽ എഐഎഡിഎംകെയിൽ സമവായമായില്ലെന്നാണ് സൂചന. ഇത് സംബന്ധിച്ചുള്ള ചർച്ചകൾ ചെന്നൈയിൽ ഇന്നും തുടരും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam