മത്തി ചാകര ചള്ളി തീരത്ത് ആഹ്ളാദം

web desk |  
Published : Jun 29, 2018, 10:26 PM ISTUpdated : Oct 02, 2018, 06:48 AM IST
മത്തി ചാകര ചള്ളി തീരത്ത് ആഹ്ളാദം

Synopsis

തുടക്കത്തിൽ 5000 രൂപ കൂട്ടയ്ക്കുണ്ടായിരുന്ന മത്തി വൈകുന്നേരത്തോടെ 2000 രൂപ വിലയിലാണ് വിൽപന നടത്തിയത്.

അമ്പലപ്പുഴ: നീണ്ട വറുതിക്ക് ശമനമായി പുന്നപ്ര ചള്ളി കടപ്പുറത്തെ ചാകരയിൽ മത്തിയും ചെമ്മീനും ലഭിച്ചു. ഇതോടെ തീരത്ത് ആഹ്ളാദം. ചാകര ഇറച്ചതിന് ശേഷം ഇന്നാണ് ചന്തക്കടവ് സജീവമായത്. പുലർച്ചെ കടലിലിറക്കിയ നീട്ടു വലക്കാർക്ക് സുലഭമായി വലിയ മത്തി ലഭിച്ചു.10 മുതൽ 40 കുട്ടവരെ ലഭിച്ചവരുണ്ട്. ചില വള്ളങ്ങൾക്കു ചെമ്മീനും ലഭിച്ചു.

ചെമ്മീനും പൊടിമീനും കലർന്നതിനാൽ മണിക്കൂറുകളെടുത്ത് പൊടിമീൻ പെറുക്കി മാറ്റിയതിന് ശേഷമാണ് ചെമ്മീൻ വിൽക്കാനായത്. തുടക്കത്തിൽ 5000 രൂപ കൂട്ടയ്ക്കുണ്ടായിരുന്ന മത്തി വൈകുന്നേരത്തോടെ 2000 രൂപ വിലയിലാണ് വിൽപന നടത്തിയത്. വലിയ വള്ളങ്ങളും ബോട്ടുകളും മൽസ്യ ബന്ധനം തുടങ്ങിയാൽ മൽസ്യത്തിന് വിലയിടിയാന്‍ സാധ്യതയുണ്ട്. 

ഫോർമലിൻ പോലുള്ള രാസവസ്തു ഭീതി നിലനിൽക്കുന്നതിനാൽ പച്ച മൽസ്യം തേടി ചള്ളി തീരത്ത് നൂറു കണക്കിന് കുടുംബങ്ങളാണെത്തുന്നത്. അതേസമയം അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന മൽസ്യത്തിന്‍റെ കച്ചവടം കുറഞ്ഞു. വഴിയോര തട്ടുകടകളെയാണ് ഇത് ബാധിച്ചിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള; ഡി മണി എന്നയാൾ ബാലമുരുഗനെന്ന് എസ്ഐടി കണ്ടെത്തല്‍, ഇടനിലക്കാരന്‍ ശ്രീകൃഷ്ണനെയും തിരിച്ചറിഞ്ഞു
ക്രിസ്മസിനെ ആഘോഷപൂർവം വരവേറ്റ് മലയാളികൾ; സംസ്ഥാനത്തെ ദേവാലയങ്ങളിൽ പ്രത്യേക തിരുപ്പിറവി പ്രാർത്ഥനകൾ, പാതിരാകുർബാനയിൽ പങ്കെടുത്ത് ആയിരങ്ങൾ