ചീമേനിയിലെ ജാനകി ടീച്ചറെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് പൂർവ്വ വിദ്യർത്ഥികൾ

Published : Feb 21, 2018, 10:39 PM ISTUpdated : Oct 04, 2018, 05:52 PM IST
ചീമേനിയിലെ ജാനകി ടീച്ചറെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് പൂർവ്വ വിദ്യർത്ഥികൾ

Synopsis


കാസര്‍കോട്: ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകി ടീച്ചറെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ടീച്ചറുടെ വിദ്യാര്‍ത്ഥികളായിരുന്നവരെന്ന് പോലീസ്. പോലീസ് കസ്റ്റഡിയിലുള്ള റെനീഷ് രാമചന്ദ്രനെയും വിശാഖിനെയും ജാനകി ടീച്ചര്‍ സ്‌കൂളില്‍ പഠിപ്പിച്ചിരുന്നു. കഴിഞ്ഞ ഡിസംബര്‍ 13 നാണ് ആസൂത്രിതമായ കൊലപാതകം അരങ്ങേറിയത്.

കൊലപാതകത്തേക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:

കൊലപാതകം നടക്കുന്നതിന് മുമ്പേ ഇവര്‍ മോഷണത്തിലുള്ള പദ്ധതികള്‍ തയ്യാറാക്കിയിരുന്നു. ഡിസംബര്‍ 3 ന് ഇവര്‍ മോഷണത്തിനായി ജാനകി ടീച്ചറുടെ പുലിയന്നൂരിലെ കളത്തേരയിലെ വീട്ടില്‍ ചെന്നിരുന്നു. എന്നാല്‍ അന്ന് സമീപത്തെ റോഡില്‍ ആളനക്കം കണ്ട് മറ്റൊരു വഴിയിലൂടെ പിന്മാറുകയായിരുന്നു.   

എന്നാല്‍ രണ്ടാം തവണ കൂടുതല്‍ കരുതലോടെയാണ് ഇവര്‍ കൃത്യം നടത്താന്‍ എത്തിയത്. രണ്ടാമതെ ശ്രമം നടത്തിയ ഡിസംബര്‍ 13 ന് പുലിയന്നൂരിനടത്തുള്ള ചീര്‍ക്കുളത്തെ അയ്യപ്പ ഭജനമഠത്തില്‍ മണ്ഡലകാല ഉത്സവമായിരുന്നു. നാട്ടുകാര്‍ ഉത്സവത്തിരക്കുകള്‍ക്കിടയിലായത് ഇവര്‍ക്ക് കൃത്യം നടത്താന്‍ സഹായകരമായി. 

മൂവര്‍ സംഘത്തില്‍ ഒരാള്‍ റോഡിലും വയലിലുമായി ശ്രദ്ധ കേന്ദ്രീകരിച്ചു. മറ്റ് രണ്ടുപേര്‍ വീട് ലക്ഷ്യമാക്കി വയലിലൂടെ നടന്നു. പ്രദേശത്തൊന്നും ആളനക്കമില്ലെന്ന് ഉറപ്പാക്കിയ ശേഷം മൂന്നാമന്‍ വീട്ടിലേക്ക് കയറി. മോഷണം നടത്തി മടങ്ങുന്നതിനിടെയാണ് കൊലപാതകം നടത്തിയത്. ഉത്സവത്തിന്റെ ആഘോഷത്തിമിര്‍പ്പില്‍, കളത്തേര വീട്ടിലെ ജാനകി ടീച്ചറുടേയും ഭര്‍ത്താവ് കൃഷ്ണന്റെയും നിലവിളി പുറത്താരും ശ്രദ്ധിക്കാതിരുന്നത് കുറ്റകൃത്യം നടത്താന്‍ സഹായകമായി. സംഭവസ്ഥലത്ത് വച്ച് തന്നെ ജാനകി ടീച്ചര്‍ മരിച്ചിരുന്നു.  

കഴുത്തിന് ആഴത്തില്‍ മുറിവേറ്റ് വീഴുമ്പോള്‍ മക്കളേ നിങ്ങളാണോ എന്ന് ടീച്ചര്‍ ചോദിച്ചതായി ഭര്‍ത്താവ് ഭര്‍ത്താവ് കൃഷ്ണന്‍ നേരത്തെ പോലിസില്‍ മൊഴി നല്‍കിയിരുന്നു. ജാനകി ടീച്ചറെ മാരകമായി മുറിവേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് കളത്തേര കൃഷ്ണനെയും മാരകമായി മുറിവേല്‍പ്പിച്ചിരുന്നു. മാസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷം കൃഷ്ണന്‍ സുഖം പ്രാപിച്ചുവരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ഫലം: ന​ഗരസഭകളിൽ യുഡിഎഫ്-എൽഡിഎഫ് ഒപ്പത്തിനൊപ്പം, പൊതുചിത്രം പുറത്ത്
തൃശ്ശൂരിൽ അട്ടിമറിയോ? യുഡിഎഫിന് വൻ മുന്നേറ്റം, എൻഡിഎ രണ്ടാമത്; ലീഡ് നിലയിൽ പിന്നിൽ എൽഡിഎഫ്