
ഹരിപ്പാട്: ആലപ്പുഴയിലെ വിവാദമായ ഗണ്‍മാന്‍മാരുടെ മര്‍ദനത്തി്‍ലും കേസിലും പ്രതികരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്ത് .മനസാക്ഷിയുള്ള ആരെങ്കിലും ചെയ്യുന്ന പ്രവർത്തിയാണോ നടന്നതെന്ന് അദ്ദേഹം ചോേദിച്ചു. SIT രൂപീകരിക്കാൻ കോടതിയാണ് പറഞ്ഞത് അന്നത്തെ മുഖ്യമന്ത്രി അനങ്ങിയില്ല UDF സർക്കാരിന്റെ ആദ്യ തീരുമാനമായിരുന്നു SIT രൂപീകരണം അവര്‍ പ്രാഥമിക റിപ്പോർട്ട് നൽകി അഞ്ച് പോലീസുകാരെ സസ്പെന്റ് ചെയ്തു ചില കാര്യങ്ങളൊന്നും അങ്ങനെ പെട്ടെന്ന് മറക്കാനാവില്ല SIT അന്വേഷണത്തിൽ ആഭ്യന്തര മന്ത്രി ഇടപെടില്ല ഒരു കേസ് അന്വേഷണത്തിലും ആഭ്യന്തര മന്ത്രി ഇടപെടില്ല മർദിച്ച ഗൺമാൻമാർ നിയമത്തിനു അതീതരല്ല കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ പുറത്ത് വരും നിയമം അതിന്റെ വഴിക്ക് മുന്നോട്ട് പോകും താനോ വിഡി സതീശനോ ഇടപെടില്ലെന്നും ചെന്നിത്തല പറഞ്ഞു
ആലപ്പുഴയില്‍ രണ്ട് ചെറുപ്പക്കാരെ പേപ്പട്ടിയെ പോലെ തല്ലികൊല്ലാൻ നോക്കി അതിൽ നിയമം ഇടപെടുന്നതാണ് ഇപ്പോൾ കാണുന്നത് നിയമമം കൈയിൽ എടുക്കാനും അക്രമം കാണിക്കാനും ആര് വന്നാലും അമർച്ച ചെയ്യും
പത്തു വർഷം നാട് ഭരിച്ചവർ ചെറിയ സംഭവങ്ങളുടെ പേരിൽ കലാപം ഉണ്ടാക്കാൻ നോക്കുന്നു ജനം ഇത് കാണുന്നുണ്ട് അക്രമത്തിന്റെ പാത സിപിഎം ഉപേക്ഷിക്കണം ഇത് ശരിയല്ല അധികാരമാറ്റമൊക്കെ ജനാധിപത്യമാണ് യുഡിഎഫ് അക്രമം നടത്തിയിട്ടില്ല, ഹർത്താൽ നടത്തിയില്ല നിയമം ആര് കൈയ്യിലെടുത്താലും നടപടി ഉണ്ടാകുമെന്നും ചെന്നിത്തല വ്യക്തമാക്കി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam