
ആലപ്പുഴ: കുട്ടനാട്ടിലെ മഴ ദുരിന്തബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കില്ല. ദുരന്ത അവലോകന യോഗത്തിന് ഒരു മണിക്കൂര്‍ മുമ്പ് ആലപ്പുഴ ഗസ്റ്റ് ഹൗസിലെത്തിയ മുഖ്യമന്ത്രി സന്ദര്‍ശനത്തെ കുറിച്ച് പ്രതികരിച്ചില്ല. 9.50 ഓടെ മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ യോഗം തുടങ്ങി. മന്ത്രിമാരായ മാത്യു ടി തോമസ്, തോമസ് ഐസക്, റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ആലപ്പുഴ, കോട്ടയം കലക്ടർമാരും ചീഫ് സെക്രട്ടറിയുമടക്കം നാനൂറിലേറെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് എംപിമാരും യോഗത്തില്‍ പങ്കെടുത്തില്ല. മുഖ്യമന്ത്രി പങ്കെടുക്കാത്തത് ദൗർഭാഗ്യകരമെന്ന് രമേശ് ചെന്നിത്തല പറഞ്‍ഞു. മുഖ്യമന്ത്രിക്ക് ആത്മാർഥതയില്ലെന്നും യൂത്ത് കോൺഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധവും അരങ്ങേറി. പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ പാപ്പരത്തമെന്ന് ജി.സുധാകരൻ പ്രതികരിച്ചു. പ്രളയ ദുരിതത്തിൽ രാഷ്ട്രീയം കളിക്കരുതെന്നും മന്ത്രി പറഞ്ഞു. അതേസമയം പ്രതിപക്ഷ നിലപാട് ദൗർഭാഗ്യകരമെന്ന് മന്ത്രി തോമസ് ഐസക് പ്രതികരിച്ചു. തീരുമാനം മുഖ്യമന്ത്രിയുടേതാണെന്നായിരുന്നു മന്ത്രി ഈ ചന്ദ്രശേഖരനും മാത്യു ടി തോമസും പ്രതികരിച്ചു.
അവലോകനം യോഗം കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. പ്രളയബാധിത പ്രദേശം സന്ദർശിക്കാതെ അവലോകനം നടത്തുന്നതില്‍ എന്താണ് കാര്യമെന്നും രമേശ് ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 30 വര്‍ഷത്തിനിടെ സംഭവിച്ച് ഏറ്റവും വലിയ പ്രളയമായിരുന്നു കോട്ടയം ആലപ്പുഴ ജില്ലകളിലുണ്ടായത്. ഏക്കറ് കണക്കിന് കൃഷി നശിക്കുകയും നിരവധി വീടുകള്‍ നശിക്കുകയും ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam