ഉത്തര്‍പ്രദേശ് സമാജ് വാദി പാര്‍ട്ടിയില്‍ തുറന്നപോര്

Published : Dec 26, 2016, 11:09 AM ISTUpdated : Oct 05, 2018, 01:04 AM IST
ഉത്തര്‍പ്രദേശ് സമാജ് വാദി പാര്‍ട്ടിയില്‍ തുറന്നപോര്

Synopsis

മന്ത്രിമാരായിരുന്ന ഷദാബ് ഫാത്തിമ, ഓംപ്രകാശ് സിംഗ്, നാരദ് റായ്, മന്ത്രി ഗായത്രി പ്രജാപതി തുടങ്ങി ശിവ്പാല്‍ യാദവിന്റെ അടുപ്പക്കാരായ 35ലധികം പേരെ ഒഴിവാക്കിയാണ് 403 പേരുടെ സാധ്യതാപട്ടിക അഖിലേഷ് യാദവ് ഇന്നലെ മുലായം സിംഗ് യാദവിന് സമര്‍പ്പിച്ചത്. മുതിര്‍ന്ന നേതാക്കളെ മറികടന്ന് അഖിലേഷ് നടത്തിയ നീക്കത്തില്‍ മുലായംസിംഗ് അതൃപ്തനാണെന്നാണ് സൂചന. അഖിലേഷിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശിവ്പാല്‍ യാദവ് തള്ളി.

വിജയസാധ്യതയില്ലാത്തവരുടെ പട്ടികയാണിതെന്നും പാര്‍ട്ടിയില്‍ അച്ചടക്കലംഘനം വെച്ചുപൊറുപ്പിക്കില്ലെന്നും ശിവ്പാല്‍ യാദവ് ട്വിറ്ററില്‍ കുറിച്ചു. 181 പേരടങ്ങുന്ന സ്ഥാനാര്‍ത്ഥി പട്ടിക പാര്‍ട്ടി പുറത്തിറക്കിയ ശേഷമാണ് അഖിലേഷിന്റെ നീക്കം. പാര്‍ട്ടിയില്‍ ശിവ്പാലിന്റെ നേതൃത്വത്തില്‍ മുലായം ക്യാമ്പ് പിടിമുറുക്കുമ്പോഴാണ് തുറന്നപ്പോര് പ്രഖ്യാപിച്ച് അഖിലേഷ് യാദവ് രംഗത്തെത്തിയിരിക്കുന്നത്. ഇത്തവണ യാദവ കോട്ടയായ കനൗജില്‍ നിന്ന് മാറി ബുന്ദേല്‍ഖണ്ഡിലെ രണ്ട് സീറ്റില്‍ മത്സരിക്കാന്‍ അഖിലേഷ് യാദവ് ഒരുങ്ങുന്നതായും സൂചനയുണ്ട്.

എസ്പിയും -കോണ്‍ഗ്രസും ബിജെപിയും ഒത്തുകളിക്കുകയാണെന്നും സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നത് ബിജെപിയ്ക്ക് ഗുണം കിട്ടാനാണെന്നും മായവതി ആരോപിച്ചു. അതേസമയം മായാവതിയുടെ സഹോദരന്റെ സ്വത്ത് വിവരങ്ങളെക്കുറിച്ച് ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പശ്ചിമേഷ്യയിലെ പുതിയ പ്രകോപനങ്ങൾ ഒഴിവാക്കാൻ ശ്രമങ്ങൾ ശക്തമാക്കി സൗദി, ഹോർമൂസ് കപ്പൽ പാതകൾ സുരക്ഷിതമാക്കണമെന്ന് ആവശ്യം
ആർപിഎൽ ജീവനക്കാർക്ക് 20% ബോണസും 10,000 രൂപ ഓണം അഡ്വാൻസും, തൊഴിൽ മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ ധാരണ