കോടതികളിലെ മാധ്യമവിലക്ക് തുടര്‍ന്നാണ് കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

Published : Oct 24, 2016, 10:21 AM ISTUpdated : Oct 04, 2018, 07:24 PM IST
കോടതികളിലെ മാധ്യമവിലക്ക് തുടര്‍ന്നാണ് കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

Synopsis

ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സി.പി അജിത, മനോരമ ന്യൂസ് റിപ്പോര്‍ട്ടര്‍ ജസ്റ്റീന തോമസ്, പി.ടി.ഐ ലേഖകന്‍ രാമകൃഷ്ണന്‍, ന്യൂ ഇന്ത്യന്‍ എക്സ്‍പ്രസ് ലേഖകന്‍ പ്രഭാത് എന്നിവരെ വഞ്ചിയൂര്‍ കോടതിയില്‍ ഒരു വിഭാഗം അഭിഭാഷകര്‍ കൈയ്യേറ്റം ചെയ്ത സംഭവം രമേശ് ചെന്നിത്തലയാണ് നിയമസഭയില്‍ ഉന്നയിച്ചത്. കൈയ്യേറ്റത്തിനിരയായ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുത്തു. വനിതാ മാധ്യമ പ്രവര്‍ത്തകരെയടക്കം അപമാനിക്കുന്ന തരത്തില്‍ പോസ്റ്ററുകള്‍ പതിച്ചു. സ്ഥിതി അതീവ ഗൗരവമേറിയതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

താനും ചീഫ് ജസ്റ്റിസും ഇടപെട്ടാണ് ഒത്തുതീര്‍പ്പുണ്ടാക്കിയതെന്നും ഒരുവിഭാഗം അഭിഭാഷകര്‍ എല്ലാ ഒത്തുതീര്‍പ്പും ലംഘിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കടക്കാനാവുന്നില്ലെന്നത് അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഭിഭാഷകരുടെ ഇത്തരമൊരു മനോഭാവം അംഗീകരിക്കാന്‍ കഴിയില്ല. ഇത് തുടര്‍ന്നു പോകാനാണ് ഭാവമെങ്കില്‍ കൂടുതല്‍ കര്‍ശനമായ നടപടികളിലേക്ക് നീങ്ങേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യം പരിശോധിച്ച ശേഷം നടപടിയെടുക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സം​ഗീത പരിപാടിക്ക് നേരെ കല്ലേറും അക്രമവും; പ്രശസ്ത ​ഗായകൻ ജെയിംസിന്റെ പരിപാടി റദ്ദാക്കി, ബംഗ്ലാദേശിൽ കലാകാരന്മാര്‍ക്ക് നേരെയും ആക്രമണം
സുഹാൻ എവിടെ? കളിക്കുന്നതിനിടെ പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങിയതാണെന്ന് ബന്ധുക്കൾ, ചിറ്റൂരിൽ രാത്രിയിലും തെരച്ചിൽ