സംസ്ഥാനത്ത് വര്‍ഗ്ഗീയ ലഹളയ്ക്ക് ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി

Web Desk |  
Published : Mar 24, 2018, 09:33 PM ISTUpdated : Jun 08, 2018, 05:42 PM IST
സംസ്ഥാനത്ത് വര്‍ഗ്ഗീയ ലഹളയ്ക്ക് ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി

Synopsis

സംസ്ഥാനത്ത് വര്‍ഗ്ഗീയ ലഹളയുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി അത്തരക്കാര്‍ക്കെതിരെ ജാഗ്രത വേണമെന്നും പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ഗ്ഗീയ ലഹളയുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരക്കാര്‍ക്കെതിരെ ജാഗ്രത വേണമെന്നും പിണറായി വിജയന്‍ പറഞ്ഞു‍.  

മയക്കുമരുന്ന് ലോബിയുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ പ്രത്യേക ഇന്‍റലിജന്‍സ് സംവിധാനം വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ഡിജിപിമാര്‍ക്ക് നല്‍കി. ക്രമസമധാന ചുമതലയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് മുഖ്യമന്ത്രിയുടെ നി‍ർദ്ദേശം.

സംസ്ഥാനത്തെ ക്രമസമാധനനില തകർക്കാൻ ചില ശക്തികൾ പ്രവർത്തിക്കുന്നുണ്ട്.അവർക്കെതിരെ പൊലീസ് ജാഗ്രത പാലിക്കണം.മൂന്നാം മുറ ഉപയോഗിക്കുന്നതായി ചില സ്ഥലങ്ങളിൽ പരാതി ഉയരുന്നു. ഇത്തരം ഉദ്യോഗ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവികൾ തയ്യാറാകണം.സിഐമാർ  സ്റ്റേഷൻ ചുമതലയേറ്റെടുത്ത സാഹചര്യത്തിൽ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണം. സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷന് സർക്കാർ പുരസ്കാരം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയോജനങ്ങൾ, സ്ത്രീകൾ, കുട്ടികൾ എന്നിവരുടെ പരാതിയിൽ പ്രത്യേക പരിഗണന നൽകണം. ക്രമസമാധാന മേഖലയിൽ കേരളത്തിനുള്ള മേൽക്കൈ നഷ്ടമാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണം. പൊലീസ് ആസ്ഥാനത്തായിരുന്നു എസ്‍പി, ഐജി, എഡിജിപിമാരുമായി മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിങ് നടത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യയുടെ ചരിത്രപരമായ പുത്തൻ അധ്യായം, ന്യൂസിലൻഡുമായി സ്വതന്ത്ര വ്യാപാര കരാർ നിലവിൽ, പ്രഖ്യാപനവുമായി മോദിയും ക്രിസ്റ്റഫർ ലക്സണും
ഏരിയപ്പള്ളിയിൽ അര്‍ധരാത്രി കടുവയെ കണ്ടെന്ന് നാട്ടുകാര്‍; പുല്‍പ്പള്ളിയിലെ ആളെക്കൊല്ലി കടുവയെ പിടികൂടാൻ ശ്രമം തുടരുന്നു, കൂട് സ്ഥാപിച്ചു