'തൂപ്പുകാരുടെ മക്കള്‍ തൂപ്പു ജോലി ചെയ്താല്‍ മതി': കോയമ്പത്തൂര്‍ കോര്‍പ്പറേഷന്‍

Published : Aug 19, 2017, 08:50 PM ISTUpdated : Oct 04, 2018, 05:57 PM IST
'തൂപ്പുകാരുടെ മക്കള്‍ തൂപ്പു ജോലി ചെയ്താല്‍ മതി': കോയമ്പത്തൂര്‍ കോര്‍പ്പറേഷന്‍

Synopsis

ചെന്നൈ: തൂപ്പുജോലിക്കാരുടെ എം.ബി.എ, എഞ്ചിനീയറിങ് ബിരുദധാരികളായ  മക്കള്‍ക്ക് തൂപ്പു ജോലി വാഗ്ദാനം ചെയ്ത് കോയമ്പത്തൂര്‍ കോര്‍പ്പറേഷന്‍. ദലിത് വിഭാഗത്തില്‍ പെട്ട രോഗബാധിതരായവരും മരണപ്പെട്ടവരുമായ തൂപ്പുജോലിക്കാരുടെ മക്കള്‍ക്കാണ് അനന്തരവകാശികളായി പരിഗണിച്ച് ജോലി വാഗ്ദാനം ചെയ്തിരിക്കുന്നത്. 

തൂപ്പു ജോലിക്കാരുടെ മക്കളായ 50 ദലിത്  ഉദ്യോഗാര്‍ഥികള്‍ക്കായി  നേരത്തെ ജൂനിയര്‍ അസിസ്റ്റന്റ് ബില്‍ ടാക്‌സ് കളക്ടര്‍ എന്നീ ജോലകളായിരുന്നു മാറ്റവച്ചത്. ഈ ജോലിക്കാവശ്യമായ യോഗ്യത പത്താം ക്ലാസ് പാസാകണം എന്നതായിരുന്നു. 

ഇടക്കാലത്ത് ടൈപ്പ് റൈറ്റിങ് അറിഞ്ഞിരിക്കണമെന്നും യോഗ്യതയായി ചേര്‍ത്തു. തുടര്‍ന്ന് ഗവണ്‍മെന്റ് നടത്തിയ ടൈപ്പ് റൈറ്റിങ് പരീക്ഷയില്‍ പരാജയപ്പെട്ടുവെന്ന് കാട്ടി അമ്പത് ദലിത് ഉദ്യോഗാര്‍ഥികള്‍ക്ക് ജോലി നിഷേധിക്കുകയായിരുന്നു.

യോഗ്യതയില്ലാത്തവര്‍ ഉയര്‍ന്ന ജോലികളില്‍ ഇരിക്കുമ്പോള്‍ ദലിതരാണെന്ന കാരണത്താലാണ് ഇവര്‍ക്ക് ജോലി നല്‍കാതിരുന്നതെന്ന ആക്ഷേപം ഉയരുന്നുണ്ട്. ടെസ്റ്റില്‍ പങ്കെടുത്ത അമ്പത് ഉദ്യോഗാര്‍ഥികളും യോഗ്യത നേടാത്തത് സംശയാസ്പദമാണെന്നും കോയമ്പത്തൂര്‍ കോര്‍പ്പറേഷന്റെ നടപടി പക്ഷപാതപരമാണെന്നും ഉദ്യോഗാര്‍ഥികള്‍ പറയുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

ക്രിസ്മസ് ആഘോഷങ്ങളെ കടന്നാക്രമിക്കുന്നു; എല്ലാത്തിനും പിന്നിൽ സംഘപരിവാർ ശക്തികൾ: മുഖ്യമന്ത്രി പിണറായി വിജയൻ
കെസി വേണുഗോപാൽ ഇടപെട്ടു, തീരുമാനമെടുത്ത് കർണാടക സർക്കാർ; ക്രിസ്മസിന് കേരളത്തിലേക്ക് 17 സ്പെഷ്യൽ ബസുകൾ എത്തും