സുര്യനെല്ലിയില്‍ കയ്യേറ്റ ഭൂമിയില്‍ സ്ഥാപിച്ച കുരിശ് നീക്കേണ്ടെന്ന് കളക്ടര്‍

Published : Apr 05, 2017, 06:06 AM ISTUpdated : Oct 04, 2018, 04:55 PM IST
സുര്യനെല്ലിയില്‍ കയ്യേറ്റ ഭൂമിയില്‍ സ്ഥാപിച്ച കുരിശ് നീക്കേണ്ടെന്ന് കളക്ടര്‍

Synopsis

ഇടുക്കി: മൂന്നാറിനടുത്ത് സുര്യനെല്ലിയില്‍ കയ്യേറ്റക്കാര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി  സ്ഥാപിച്ച കുരിശ് ധൃതി പിടിച്ച് നീക്കം ചെയ്യേണ്ടെന്ന് ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവ്. ക്രമസമാധാന പ്രശ്നം ഉണ്ടാകാന്‍ ഇടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദ്ദേശം. ഇതിന്റെ മറവില്‍ നടത്തിയ വന്‍ കയ്യേറ്റം ഒഴിപ്പിക്കാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
 
സുര്യനെല്ലിക്കടുത്തുള്ള പാപ്പാത്തിച്ചോല എന്ന സ്ഥലത്താണ് കയ്യേറ്റക്കാര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി കുരിശ് സ്ഥാപിച്ചത്. ചിന്നക്കനാല്‍ വില്ലേജിലെ 34/1 എന്ന സര്‍വേ നമ്പരിലുള്ള സ്ഥലമാണിത്. 2282 ഏക്കര്‍ ഭൂമിയാണ് ഇവിടെ സര്‍ക്കാരിനുള്ളത്.  ഈ ഭാഗത്ത് ആര്‍ക്കും ഭൂമി പതിച്ചു നല്‍കിയിട്ടില്ല. പുതിയ കുരിശ് സ്ഥാപിച്ചതിനെ തുടര്‍ന്നാണ് റവന്യൂ വകുപ്പ് അന്വേഷണം നടത്തിയത്. സ്‌പിരിച്വല്‍ ടൂറിസത്തിനായാണ് ഭൂമി കയ്യേറിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.  കുരിശു സ്ഥാപിച്ച സ്ഥലത്തിനു ചുറ്റമുള്ള ഏക്കറു കണക്കിനു സ്ഥലവും കയ്യേറ്റക്കാര്‍ സ്വന്തമാക്കി.

കോട്ടയം ജില്ലയില്‍ നിന്നുള്ളവരാണ് കയ്യേറ്റത്തിനു പിന്നിലെന്നാണ് കണ്ടെത്തിയത്. ഉടുമ്പന്‍ചോല അഡീഷണല്‍ തഹസില്‍ദാര്‍ ദേവികുളം സബ്കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കുരിശ് പൊളിച്ചു നീക്കി കയ്യേറ്റമൊഴിപ്പിക്കാന്‍ സബ്കളക്ടര്‍ ഉത്തരവിട്ടു. ഇതിനായി അഡീഷണല്‍ തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥരും ഭൂസംരക്ഷണ സേനയും സ്ഥലത്തെത്തി.

എന്നാല്‍ വന്‍ ഇരുമ്പു ഗര്‍ഡര്‍ കൊണ്ട് നിര്‍മ്മിച്ച് കോണ്‍ക്രീറ്റ് ചെയ്തുറപ്പിച്ച കുരിശ് പൊളിച്ചു നീക്കാനായില്ല.കയ്യേറ്റമൊഴിപ്പക്കാനെത്തിയ സംഘത്തെ കയ്യേറ്റക്കാര്‍ നിയോഗിച്ചവര്‍ തടയുകയും ചെയ്തിരുന്നു. ഇവിടെ ഒരു കെട്ടിടവും നിര്‍മ്മിച്ചിട്ടുണ്ട്. ഒഴിപ്പിക്കലിനായി കൂടുതല്‍ സന്നാഹം വേണമെന്ന് കളക്ടര്‍ക്ക് കത്തു നല്‍കി.  ഇതിനിടെ സ്‌പിരിറ്റ് ഇന്‍ ജീസസ് എന്ന വിഭാഗം കുരിശ് പൊളിക്കരുതെന്ന് കാണിച്ച് കളക്ടര്‍ക്ക് അപേക്ഷ നല്‍കി. ഇതു പരിഗണിച്ചാണ് കുരിശ് തല്‍ക്കാലം നീക്കരുതെന്ന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. ഇവിടെ നടന്നിരിക്കുന്ന വന്‍ കയ്യേറ്റം ഒഴിപ്പിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ക്രിസ്മസിന് കേരളത്തിലേക്ക് ടിക്കറ്റ് കിട്ടിയില്ലേ? ഇതാ സന്തോഷ വാർത്ത; 10 സ്പെഷ്യൽ ട്രെയിനുകൾ, 38 അധിക സർവീസുകൾ അനുവദിച്ചു
ആറ് പ്രതികൾ, ജീവപര്യന്തം നൽകണമെന്ന് പ്രോസിക്യൂട്ടർ; നടിയെ ആക്രമിച്ച കേസിൽ എന്താകും ശിക്ഷാവിധി?