സജി ചെറിയാന്‍റെ നാമനിർദ്ദേശ പത്രികയ്ക്കെതിരെ പരാതി;പത്രിക തള്ളാനുള്ള കാരണമല്ലെന്ന് വരണാധികാരി

Web Desk |  
Published : May 11, 2018, 02:18 PM ISTUpdated : Jun 29, 2018, 04:23 PM IST
സജി ചെറിയാന്‍റെ നാമനിർദ്ദേശ പത്രികയ്ക്കെതിരെ പരാതി;പത്രിക തള്ളാനുള്ള കാരണമല്ലെന്ന് വരണാധികാരി

Synopsis

സ്വത്ത് വിവരങ്ങൾ കുറച്ചുകാട്ടിയെന്നും ക്രിമിനൽ കേസുകൾ മറച്ചുവച്ചെന്നും കോൺഗ്രസും ബിജെപിയും  

ചെങ്ങന്നൂര്‍: ചെങ്ങന്നൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന്റെ പത്രിക സ്വീകരിച്ചു. നേരത്തെ, സജി ചെറിയാൻ സ്വത്തുവിവരം മറച്ചുവച്ചു എന്ന പരാതിയുമായി എ.കെ. ഷാജി എന്ന സ്വതന്ത്ര സ്ഥാനാർത്ഥി രംഗത്തെത്തിയിരുന്നു. തുടർന്ന് യുഡിഎഫ്, ബിജെപി പ്രതിനിധികൾ വരണാധികാരിക്ക് മുൻപാകെ പരാതി ഉന്നയിച്ചു. 

സജി ചെറിയാന്റെ പേരിലുള്ള 17 ആധാരങ്ങളിലെ വിവരം മറച്ചുവച്ചു, നാലു ക്രിമിനൽ കേസുകൾ രേഖപ്പെടുത്തിയില്ല, സജി ചെറിയാൻ ചെയർമാനായ കരുണ ട്രസ്റ്റിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയില്ല തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. എന്നാൽ ഈ പരാതികൾ പത്രിക തള്ളാൻ മാത്രം പര്യാപ്തമല്ല എന്ന് വ്യക്തമാക്കി വരണാധികാരി സജി ചെറിയാന്റെ പത്രിക അംഗീകരിക്കുകയായിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി ഡി.വിജയകുമാറിന്റെയും എൻഡിഎ സ്ഥാനാർത്ഥി പി.എസ്. ശ്രീധരൻപിള്ളയുടെയും പത്രികകളും സ്വീകരിച്ചു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശം എന്താണ്? മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുന്നില്ലേ?'; പോറ്റിയുടെയും കടകംപള്ളിയുടെയും ചിത്രം പുറത്തുവിട്ട് ഷിബു ബേബി ജോൺ
'തുടർച്ചയായ തെരഞ്ഞെടുപ്പ് തോൽവികൾ, കോണ്‍ഗ്രസ് നേതൃത്വത്തിൽ തുടരുന്നതിൽ അർത്ഥമില്ല'; ഇന്ത്യ സഖ്യത്തിൽ തുടരുന്നതിൽ സിപിഎമ്മിൽ പുനരാലോചന