
തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് അതിക്രമങ്ങള്‍ കൂടുന്നു എന്ന് സ്ഥിരീകരിക്കുന്നതാണ് മനുഷ്യാവകാശ കമ്മീഷന് മുന്നിലെത്തുന്ന പരാതികള്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കമ്മീഷന് കിട്ടിയ പരാതികളിലേറെയും പൊലീസിന്‍റെ ക്രിമിനല്‍ സ്വഭാവം തുറന്ന് കാട്ടുന്നതാണ്.
പോലീസ് സേനയിലെ ക്രിമിനലുകളുടെ എണ്ണം വര്‍ധിക്കുന്നതായാണ് മനുഷ്യാവകാശ കമ്മീഷന്‍റെ മുന്നിലെത്തുന്ന പരാതികളും വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ മൂന്ന് മാസത്തിനിള്ളില്‍ മാത്രം അഞ്ഞൂറിലേറെ പരാതികളാണ് പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന് കിട്ടിയത്. ലോക്കപ്പ് മര്‍ദ്ദനമുള്‍പ്പടെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 126 പരാതികളില്‍ കമ്മീഷന്‍ നടപടിക്ക് ശുപാര്‍ശ ചെയ്തു. 850 പോലീസുകാരാണ് പ്രതിപ്പട്ടികയിലുള്ളത്. മര്യാദയില്ലാത്ത പെരുമാറ്റം, മര്‍ദ്ദനം, പരാതികൊടുത്തിട്ടും കേസ് എടുക്കാതിരിക്കല്‍, കൈക്കൂലി ആവശ്യപ്പെടല്‍ തുടങ്ങിയ പരാതികളാണ് പൊലീസിനെതിരെ മനുഷ്യാവകാശ കമ്മിഷന് മുന്നിലെത്തുന്നത്.
മാഫിയ ബന്ധങ്ങളുടേയും, രാഷ്ട്രീയത്തിന്റെയും പണത്തിന്റെയും സ്വാധീനത്തില്‍ പോലീസ് ഉപദ്രവിക്കുന്നുവെന്ന പരാതിയും കമ്മീഷന് മുന്നിലെത്താറുണ്ട്. പോലീസിനെതിരെ കമ്മീഷനെ സമീപിക്കുന്നവരെ പോലീസ് പിന്നീട് കേസുകളില്‍ കുടുക്കുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള പരാതികളും കമ്മീഷനെ തേടിയെത്തുന്നു. അതേ സമയം കുറ്റക്കാരാണെന്ന് കമ്മീഷന്‍ കണ്ടെത്തി നടപടിക്ക് ശുപാര്‍ശ ചെയ്യുന്ന പല കേസുകളിലും അത്തരക്കാര്‍ സംരക്ഷിക്കപ്പെടുന്നതായും ആക്ഷേപമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam