കശ്മീരിന് സ്വയം ഭരണം; ചിദംബരത്തിനെതിരെ മോദിയും കോണ്‍ഗ്രസും

Published : Oct 29, 2017, 06:05 PM ISTUpdated : Oct 04, 2018, 05:47 PM IST
കശ്മീരിന് സ്വയം ഭരണം; ചിദംബരത്തിനെതിരെ മോദിയും കോണ്‍ഗ്രസും

Synopsis

ദില്ലി: ജമ്മുകശ്‍മീരിന് കൂടുതല്‍ സ്വയംഭരണം നല്കണമെന്ന മുന്‍ധനമന്ത്രി പി ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. ആസാദി മുദ്രാവാക്യം മുഴക്കുന്നവരെ പിന്തുണയ്‌ക്കുന്ന കോണ്‍ഗ്രസ് സൈനികരെ അപമാനിക്കുകയാണെന്ന് നരേന്ദ്രമോദി ആരോപിച്ചു. ചിദംബരത്തിന്റേത് പാര്‍ട്ടിയുടെ നിലപാടല്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
 
ജമ്മുകശ്‍മീരിന് കൂടുതല്‍ സ്വയംഭരണം നല്കണമെന്ന് മുന്‍ ധനമന്ത്രി പി ചിദംബരം ഇന്നലെ ഗുജറാത്തില്‍ പറഞ്ഞത് ബി.ജെ.പി ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആയുധമാക്കുകയാണ്. ആസാദി മുദ്രാവാക്യം ഉയര്‍ത്തുന്നവര്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് എന്നും പാകിസ്ഥാനില്‍ നടത്തിയ മിന്നലാക്രമണത്തെ ഇവര്‍ എന്തിന് എതിര്‍ക്കുന്നു എന്ന് ഇപ്പോള്‍ വ്യക്തമായെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. സൈനികരുടെ ധീരതയെ പോലും രാഷ്‌ട്രീയനേട്ടത്തിനുപയോഗിക്കുന്നവരെ കൊണ്ട് രാജ്യത്തിന് എന്ത് നേട്ടമെന്നായിരുന്നു മോദിയുടെ ചോദ്യം. 

വിഘടന വാദികളെ കോണ്‍ഗ്രസ് പ്രോത്സാഹിപ്പിക്കുകയാണെന്ന് ധനമന്ത്രി പി ചിദംബരം കുറ്റപ്പെടുത്തി. പി ചിദംബരം തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുമ്പോഴും കോണ്‍ഗ്രസ് അകലം പാലിക്കുകയാണ്. ആസാദി എന്ന മുദ്രാവാക്യത്തിനൊപ്പമാണ് കോണ്‍ഗ്രസെന്ന പ്രചരണത്തിന് ചിദംബരം ആയുധം നല്‍കേണ്ടിയിരുന്നില്ലെന്നാണ് കോണ്‍ഗ്രസിലെ പൊതുവികാരം. സാമ്പത്തി കരംഗത്ത് ഉള്‍പ്പടെ നേരിടുന്ന തിരിച്ചടിയില്‍ നിന്ന് പ്രചരണശ്രദ്ധ മാറ്റാന്‍ ബിജെപിക്ക് അവസരം നല്കുന്നതാണ് ചിദംബരത്തിന്‍റെ പ്രസ്താവനയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൽഡിഎഫ് സ്ഥാനാർഥിയുടെ ബന്ധുവിന്റെ വീട്ടിൽ സ്ഫോടക വസ്തു എറിഞ്ഞ കേസ്; ലീഗ് പ്രവർത്തകൻ പിടിയിൽ
'കലക്ടർ വെറും റീൽ സ്റ്റാർ'; ടീന ദാബിക്കെതിരെ വിദ്യാർത്ഥികൾ, രോഷം സമരക്കാരെ കാണാൻ വിസമ്മതിച്ചതോടെ