ബാലപീഡനം: 2000 പേരുടെ ലൈംഗിക ശേഷി കസക്കിസ്ഥാന്‍ നശിപ്പിക്കുന്നു

Published : Sep 28, 2018, 06:05 PM ISTUpdated : Sep 28, 2018, 06:29 PM IST
ബാലപീഡനം: 2000 പേരുടെ ലൈംഗിക ശേഷി കസക്കിസ്ഥാന്‍ നശിപ്പിക്കുന്നു

Synopsis

ക്രിപ്‌റ്റോടെറോണ്‍ എന്ന മരുന്ന് കുത്തിവച്ചാണ് ലൈംഗിക ശേഷി നശിപ്പിക്കുന്നത്. അവയവങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നതിനാലാണ് ശസ്ത്രക്രിയ നടത്തിയുള്ളതിന് പകരം മരുന്നു കുത്തിവെച്ചുള്ള ഷണ്ഡീകരണത്തിനാണ് കസക്കിസ്ഥാന്‍ ഭരണകൂടം അംഗീകാരം നല്‍കിയത്

അസ്താന: കുട്ടികള്‍ക്കെതിരായി ലൈംഗിക അതിക്രമം നടത്തിയ 2000ത്തോളം കുറ്റവാളികളുടെ ലൈംഗിക ശേഷി നശിപ്പിക്കാന്‍  കസക്കിസ്ഥാന്‍. രാജ്യത്ത് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ഈ പദ്ധതിക്കായി ഏകദേശം 19 ലക്ഷം രൂപ)ണ് കസാഖിസ്ഥാന്‍ നീക്കിവച്ചിരിക്കുന്നത്. ഈ പദ്ധതിക്ക് കസാഖ് പ്രസിഡൻറ് നൂർസുൽത്താൻ നസർബയേവ് അംഗീകാരം നൽകി.

ക്രിപ്‌റ്റോടെറോണ്‍ എന്ന മരുന്ന് കുത്തിവച്ചാണ് ലൈംഗിക ശേഷി നശിപ്പിക്കുന്നത്. അവയവങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നതിനാലാണ് ശസ്ത്രക്രിയ നടത്തിയുള്ളതിന് പകരം മരുന്നു കുത്തിവെച്ചുള്ള ഷണ്ഡീകരണത്തിനാണ് കസക്കിസ്ഥാന്‍ ഭരണകൂടം അംഗീകാരം നല്‍കിയത്. കോടതിയുത്തരവ് പ്രകാരം നിർബന്ധിത ഷണ്ഡീകരണം നടപ്പാക്കാനുള്ള ഒരു കേസാണുള്ളത്. 

2016 ഏപ്രിലിൽ ബാലലൈംഗിക പീഡനക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ തുർകിസ്താൻ മേഖലയിൽനിന്നുള്ളയാളെയാണ് ആദ്യം ഇതിന് വിധേയനാക്കുക. ആരോഗ്യമന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ ഇയാൾക്ക് കുത്തിവെപ്പ്‌ നൽകുമെന്നും അധികൃതർ വ്യക്തമാക്കി. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവരെ മരുന്നുപയോഗിച്ച് ഷണ്ഡീകരിക്കാനുള്ള നിയമം കസാഖ്സ്താൻ ഈ വർഷമാദ്യം പാസാക്കിയിരുന്നു. 

മരുന്നുപയോഗിക്കുന്നതിലൂടെ അവയവങ്ങള്‍ നീക്കം ചെയ്യാതെ തന്നെ ലൈംഗികതൃഷ്ണയെ നശിപ്പിക്കാന്‍ കഴിയുമെന്നാണ് കസാഖ് അധികൃതര്‍ കരുതുന്നത്. ബാലലൈംഗിക പീഡനക്കേസുകളിൽ 20 വർഷംവരെ തടവുശിക്ഷയാണ് കസക്കിസ്ഥാന്‍ സാധാരണ നല്‍കി വരുന്നത്. എന്നാല്‍ അതുകൊണ്ട് കേസുകളുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ കഴിയുന്നില്ലെന്ന സ്ഥിതിയിലാണ് കടുത്ത നീക്കം 2010 നും 2014 നും ഇടയില്‍ 1,000 സംഭവങ്ങളാണ് ബാല അതിക്രമം എന്ന നിലയില്‍ കസാക്കില്‍ റിപ്പോര്‍ട്ട് ചെയ്തത്.  
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'മൂന്നാം ലോക രാജ്യങ്ങളിലെ ഏലിയന്മാർ, ഇത് ഇസ്ലാമാബാദോ ദില്ലിയോ അല്ല'; കൂറ്റൻ ഹനുമാൻ പ്രതിമക്കെതിരെ യുഎസിൽ വിദ്വേഷ പ്രചാരണം
ട്രംപിൻ്റെ ഒരൊറ്റ 'യെസ്' ചരിത്രമാകും, കീഴ്മേൽ മറിയുമോ ലോകം? ലോകരാജ്യങ്ങളാകെ ഉറ്റുനോക്കുന്നത് മധ്യേഷ്യയിലേക്ക്; ഇറാനുമായി യുദ്ധത്തിന് സാധ്യത