മുംബൈയിലെ തിരക്കേറിയ റോഡില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് ദമ്പതികള്‍

Web Desk |  
Published : Jun 10, 2018, 10:50 AM ISTUpdated : Oct 02, 2018, 06:32 AM IST
മുംബൈയിലെ തിരക്കേറിയ റോഡില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് ദമ്പതികള്‍

Synopsis

തിരക്കേറിയ റോഡില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് ദമ്പതികള്‍

മുംബൈ: നരിമാന്‍ പോയിന്‍റിലെ മറൈന്‍ ഡ്രൈവില്‍ പൊതുസ്ഥലത്ത് വച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് ദമ്പതികള്‍. തിരക്കേറിയ പ്രദേശമായ മറൈന്‍ഡ്രൈവിലെ മറൈന്‍ ഹോട്ടല്‍ പ്ലാസയ്ക്കും എയര്‍ ഇന്ത്യയുടെ കെട്ടിടത്തിനും സമീപത്തായുള്ള റോഡിലെ ഡിവൈഡറില്‍ വച്ചാണ് ദമ്പതികള്‍ ജനം നോക്കി നില്‍ക്കെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. 

റോഡിലൂടെ പോകുന്ന നൂറ് കണക്കിന് വാഹനങ്ങളെയും കാല്‍നട യാത്രക്കാരെയും ശ്രദ്ധിക്കാതെയുള്ള ദമ്പതികളുടെ പ്രവര്‍ത്തി ചിലര്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഈ ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ വൈറലാണ്.  മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാര്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് സംഭവ സ്ഥലത്തിന് മീറ്ററുകള്‍ മാത്രം ദൂരെയാണ്. ദമ്പതികളുടെ പ്രവര്‍ത്തി ചിലര്‍ മുംബൈ പൊലീസിനെ അറിയിച്ചു. ഉടന്‍ പാഞ്ഞെത്തിയ പൊലീസിനെ കണ്ട ദമ്പതികള്‍ തങ്ങളുടെ വസ്ത്രം നേരെയാക്കി തൊട്ടടുത്ത റോഡിലേക്ക് നടന്ന് മറ‍ഞ്ഞു. 

യുവതിയെ പൊലീസ് കണ്ടെത്തുകയും അവരെ ചോദ്യം ചെയ്യുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന യുവാവ് വിദേശിയാണെന്നും ഇയാള്‍ രക്ഷപ്പെട്ടെന്നും പൊലീസ് വ്യക്തമാക്കി. യുവതി ഗോവ സ്വദേശിയാണ്. തങ്ങള്‍ ചുംബിക്കുക മാത്രമാണ് ചെയ്തതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ ഇതുവരെ കേസെടുത്തിട്ടില്ല. യുവതിയുടെ മാനസ്സിക നില ശരിയല്ലെന്നും അവരെ മഹിളാ സുരക്ഷ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിവരികയാണെന്നും മുംബൈ പൊലീസ് വ്യക്തമാക്കി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊലപാതക കേസിൽ സാക്ഷികളെ ഹാജരാക്കിയതിന്റെ വൈരാ​ഗ്യം; യുവാവിനെ കുത്തിപ്പരിക്കേൽപിച്ച പ്രതികൾ പിടിയിൽ
മുട്ട കഴിച്ചാൽ ക്യാൻസർ വരുമോ? വ്യക്തത വരുത്തി എഫ്എസ്എസ്എഐ, 'പരിഭ്രാന്തരാകേണ്ട കാര്യമില്ല, പ്രചാരണം വ്യാജം'