
തിരുവനന്തപുരം: മന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ പീരുമേട് എംഎല്‍എ ഇ.എസ്.ബിജിമോളോട് സിപിഐ എക്‌സിക്യൂട്ടിവ് വിശദീകരണം തേടി. ഗോഡ്ഫാദര്‍മാരില്ലാത്തത് കൊണ്ടാണ് തനിക്ക് മന്ത്രിസ്ഥാനം കിട്ടാത്തതെന്നായിരുന്നു ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ ബിജിമോളുടെ പരാമര്‍ശം.
മന്ത്രിമാരെ നിശ്ചയിക്കുന്നതിനെ ചൊല്ലി സിപിഐയില്‍ വലിയ തര്‍ക്കങ്ങളാണുണ്ടായത്. സി ദിവാകരന്‍, മുല്ലക്കര രത്നാകരന്‍ എന്നീ മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയത് വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചക്കും ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ ഇഎസ് ബിജിമോളുടെ പരാമര്‍ശം.
മന്ത്രിസ്ഥാനത്തേക്ക് ബിജിമോളുടെ പേരും ആദ്യഘട്ടത്തില്‍ ഉയര്‍ന്നുകേട്ടെങ്കിലും പിന്നീടൊഴിവാക്കുകയായിരുന്നു. വനിതാ നേതാവന്ന രീതിയിലാണ് ബിജിമോള്‍ ആദ്യം സാധ്യതാ പട്ടികയില്‍ ഇടംനേടിയിരുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി എക്‌സിക്യൂട്ടീവിലാണ് ബിജിമോളുടെ നിലപാടിനെതിരെ വിമര്‍ശനം ഉണ്ടായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam