മന്ത്രിസഭായോഗം ബഹിഷ്കരിച്ച് സിപിഐ മന്ത്രിമാര്‍

Web Desk |  
Published : Nov 15, 2017, 09:15 AM ISTUpdated : Oct 05, 2018, 01:00 AM IST
മന്ത്രിസഭായോഗം ബഹിഷ്കരിച്ച് സിപിഐ മന്ത്രിമാര്‍

Synopsis

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ തീരുമാനമാകാത്തതില്‍ പ്രതിഷേധിച്ച് സിപിഐ മന്ത്രിമാര്‍ കാബിനറ്റ് യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നു. ഇന്നുരാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിലെത്തി ചര്‍ച്ച നടത്തിയെങ്കിലും, രാജിക്കാര്യത്തില്‍ തീരുമാനം ആയിരുന്നില്ല. ഇതേത്തുടര്‍ന്നാണ് മന്ത്രിസഭായോഗത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ സിപിഐ മന്ത്രിമാര്‍ തീരുമാനിച്ചത്.

സിപിഐയുടെ നാലു മന്ത്രിമാരും രാവിലെതന്നെ സെക്രട്ടേറിയറ്റില്‍ എത്തിയെങ്കിലും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ ഓഫീസില്‍ യോഗംചേര്‍ന്ന് മന്ത്രിസഭായോഗത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. നേരത്തെ എല്‍ഡിഎഫ് യോഗത്തിലും പിന്നീട് പുറത്തും സിപിഐ നേതൃത്വം കര്‍ക്കശനടപടി സ്വീകരിക്കുകയായിരുന്നു. തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ രണ്ടുദിവസത്തിനകം തീരുമാനം കൈക്കൊള്ളാന്‍ മുന്നണിയോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു.

എന്നാല്‍ ഇന്നത്തെ കൂടിക്കാഴ്‌ചയിലും തീരുമാനം ഉണ്ടാകാത്തതാണ് സിപിഐ മന്ത്രിമാരെ അസംതൃപ്‌തരാക്കിയത്. ഇന്നത്തെ മന്ത്രിസഭായോഗത്തിന് മുമ്പ് തോമസ് ചാണ്ടിയുടെ രാജി ഉണ്ടാകുമെന്നായിരുന്നു സൂചന. എന്നാല്‍ അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്‌ചയ്ക്കൊടുവില്‍ സെക്രട്ടേറിയറ്റിലെത്തിയ തോമസ് ചാണ്ടി രാജിവെക്കില്ലെന്നും മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുമെന്നും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രഖ്യാപിച്ചു. കോടതി ഉത്തരവ് വന്നശേഷമെ രാജിക്കാര്യത്തില്‍ മുഖ്യമന്ത്രി തീരുമാനം എടുക്കുകയുള്ളുവെന്നും തോമസ് ചാണ്ടി വ്യക്തമാക്കിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഹാപ്പി ന്യൂഇയര്‍! 2026നെ ആഘോഷത്തോടെ വരവേറ്റ് ലോകം; ഫോര്‍ട്ട് കൊച്ചിയിലും കോവളത്തുമടക്കം പാപ്പാഞ്ഞിയെ കത്തിച്ച് ആഘോഷം
താമരശ്ശേരിയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ വൻ തീപിടുത്തം; പ്ലാന്‍റും കെട്ടിടവും പൂര്‍ണമായും കത്തി നശിച്ചു