കോട്ടകളുടെ തകർച്ചയിൽ നടുങ്ങി സിപിഎം; സംസ്ഥാന സെക്രട്ടറിക്കെതിരെ കടുത്ത വിമര്‍ശനം, ധർമ്മടത്തെ പിന്നിൽ പോക്ക് നാണക്കേട്; പിണറായിക്കെതിരെയും വികാരം

Published : May 05, 2026, 10:31 AM IST
pinarayi

Synopsis

കണ്ണൂരിലെ തിരിച്ചടിക്ക് പ്രധാന കാരണം എംവി ഗോവിന്ദനെന്ന് വിമർശനം സെക്രട്ടറി മാറണമെന്ന ആവശ്യമുയർന്നേക്കും

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി കോട്ടകളുടെ തകർച്ചയിൽ നടുങ്ങി സിപിഎം. കണ്ണൂരിലെ കേഡർ വോട്ടുകളിൽ ഉണ്ടായത് വൻ ചോർച്ചയാണ്. പാർട്ടി വോട്ടുകൾ യുഡിഎഫിലേക്ക് ഒഴുകി. പ്രാദേശിക നേതാക്കൾ പോലും സിപിഎമ്മിന് വോട്ട് ചെയ്തില്ല. തളിപ്പറമ്പ്, പയ്യന്നൂർ തോല്‍വിയുടെ ഞെട്ടലിലാണ് നേതൃത്വം. ഉദുമ, തൃക്കരിപ്പൂർ തോൽവിയും തിരിച്ചടിയായി 

സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദനെതിരെ കടുത്ത വികാരമാണ് അണികള്‍ക്കുള്ളത്. സെക്രട്ടറി മാറണമെന്ന ആവശ്യമുയർന്നേക്കും. കണ്ണൂരിലെ തിരിച്ചടിക്ക് പ്രധാന കാരണം എംവി ഗോവിന്ദനെന്നാണ് വിമർശനം. പികെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വവും തിരിച്ചടിച്ചു. ശ്യാളയെ മന്ത്രിയാക്കാൻ ശ്രമം നടത്തിയെന്നും വിമർശനം ഉയരുന്നുണ്ട്. ധർമ്മടത്തെ പിന്നിൽ പോക്ക് നാണക്കേടായി.  ധർമ്മടത്തും പാർട്ടി വോട്ടുകളിൽ ചോർച്ചയുണ്ടായി പിണറായിക്കെതിരെയും കടുത്ത വികാരം അണികള്‍ക്കുണ്ട്

സിപിഎമ്മി‍ല്‍ മാത്രമല്ല  സിപിഐയിലും ഉൾപ്പാർട്ടി കലാപം ശക്തമാവുകയാണ്. ബിനോയ് വിശ്വത്തിനെതിരെ കടുത്ത വിമർശനം ഉയരുന്നു. സെക്രട്ടറി മാറണമെന്ന ആവശ്യമുയർന്നേക്കും. എക്സിക്യൂട്ടീവ്, സെക്രട്ടേറിയറ്റ് യോഗങ്ങൾ നാളെ ചേരും. സ്ഥാനാർത്ഥി നിർണയം പാളിയെന്നാണ് ആക്ഷേപം. നേതൃത്വത്തിന്റെ പിടിവാശി പരാജയ കാരണമായെന്നാണ്  വിലയിരുത്തൽ. നാദാപുരം, തൃശ്ശൂർ, അടൂർ, പീരുമേട്, ചാത്തന്നൂർ സ്ഥാനാർത്ഥി നിർണയം തിരിച്ചടിയായി. സെക്രട്ടറിയുടെ കടുംപിടുത്തം തോൽവിക്ക് ആക്കം കൂട്ടിയെന്നും വിമര്‍ശനമുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇറാനെ ഭൂമുഖത്ത് നിന്ന് തുടച്ചുമാറ്റും, ഇറാൻ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു, ഭീഷണിയുമായി ട്രംപ്
പ്രതികരണവുമായി പി ജയരാജൻ; ഒന്നിന്‍റെയും അവസാനമല്ല, പാര്‍ട്ടി സമരങ്ങൾ ഏറ്റെടുക്കണമെന്ന് കുറിപ്പ്; 'തെറ്റുതിരുത്തൽ പ്രക്രിയ തുടരും'