'സിപിഎം ബിജെപി ഓഫീസിലേക്ക് മിസൈല്‍ വിടില്ലെന്ന് പ്രതീക്ഷിക്കുന്നു'

By Web DeskFirst Published Dec 17, 2017, 3:44 PM IST
Highlights

തിരുവന്തപുരം: സിപിഎമ്മിന്റെ ഏരിയ സമ്മേളനത്തോട് അനുബന്ധിച്ച് തയ്യാറാക്കിയ ഫ്‌ളക്‌സില്‍ കിങ് ജോങ് ഉന്‍ ഇടം പിടിച്ചതിനെ പരിഹസിച്ച് ബിജെപി വക്താവ് സാംബിത് പത്ര. 'കിങ് ജോങ് ഉന്‍ സിപിഎമ്മിന്റെ പോസ്റ്ററില്‍ ഇടം നേടിയിരിക്കുന്നു, കേരളത്തെ കുരുതിക്കളമാക്കിയവരില്‍ നിന്ന് ഇതില്‍ കൂടതലൊന്നും പ്രതീക്ഷിക്കാനില്ല. ഇനി ബിജെപി, ആര്‍എസ്എസ് ഓഫീസുകളിലേക്ക് മിസൈലുകള്‍ വിടാനുള്ള പദ്ധതികളൊന്നും സിപിഎമ്മുകാര്‍ക്കില്ലെന്ന് പ്രതീക്ഷിക്കാം'- ഇങ്ങനെയായിരുന്നു പത്രയുടെ പരിഹാസത്തോടെയുള്ള ട്വീറ്റ്.

നേരത്തെ പോസ്റ്ററിനെ പരിഹസിച്ച് വിടി ബല്‍റാം എംഎല്‍എയും രംഗത്തെത്തിയുരുന്നു. മോര്‍ഫിങ് അല്ലാത്രേ, ഒറിജിനല്‍ തന്നെ ആണത്രേ! കിം ഇല്‍ സുങ്ങ് കുടുംബത്തിലെ സ്ത്രീകളുടെ പ്രസവത്തിന്റെ കണക്കെടുക്കാന്‍ പാര്‍ട്ടി സെക്രട്ടറിക്ക് സമയമില്ലാത്തത് കൊണ്ടായിരിക്കും എന്ന് തോന്നുന്നുവെന്നായിരുന്നു വിടി ബല്‍റാമിന്റെ പരിഹാസം.

ഇടുക്കി നെടുങ്കണ്ടം ഏരിയാ സമ്മേളനത്തോട് അനുബന്ധിച്ചാണ് നെടുങ്കണ്ടം ടൗണിലും താന്നിമൂട്ടിലും കിങ് ജോങ് ഉന്നിന്റെ ഫ്‌ളക്‌സ് സ്ഥാപിച്ചത്. ക്രൂരതയുടെ പര്യായമെന്ന് വിശേഷിപ്പിക്കുന്ന ഉത്തരകൊറിയന്‍ പ്രസിഡന്റിന്റെ ചിത്രത്തിലൂടെ പാര്‍ട്ടി എന്ത് സന്ദേശമാണ് പകര്‍ന്നു നല്‍കുന്നതെന്നും ചോദ്യമുയരുന്നുണ്ട്. 

സ്വന്തം കുടുംബാംഗങ്ങളെ പോലും ക്രൂരമായി കൊലചെയ്ത വ്യക്തിയെന്ന ആരോപണം നേരിടുന്ന വ്യക്തിയായ കിങ് ജോങ് ഉന്നിന്റെ ചിത്രം സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം സ്ഥാപിച്ചത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും സമ്മേളന പ്രതിനിധികള്‍ക്കിടയിലും കടുത്ത അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.

click me!