ഗോ സംരക്ഷകരെ നിയന്ത്രിക്കാനുള്ള നിര്‍ദേശം: കേന്ദ്രം ദുരുപയോഗം ചെയ്യുമെന്ന് ആശങ്ക

Published : Sep 08, 2017, 08:26 AM ISTUpdated : Oct 05, 2018, 01:38 AM IST
ഗോ സംരക്ഷകരെ നിയന്ത്രിക്കാനുള്ള നിര്‍ദേശം: കേന്ദ്രം ദുരുപയോഗം ചെയ്യുമെന്ന് ആശങ്ക

Synopsis

ദില്ലി: ഗോ രക്ഷയുടെ പേരിലുള്ള അക്രമങ്ങൾ തടയണമെന്ന കേസിലെ സുപ്രീംകോടതി നിര്‍ദ്ദശങ്ങൾ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്തേക്കുമെന്ന ആശങ്ക ശക്തമാകുന്നു.  ഭരണഘടനയുടെ 256-ആം അനുഛേദപ്രകാരം സംസ്ഥാനങ്ങളിൽ ഇടപെടാൻ കോടതി അനുമതി  നൽകിയാൽ രാഷ്ട്രീയ നേട്ടത്തിന് കേന്ദ്രം അത് ഉപയോഗിച്ചേക്കാമെന്നാണ് വിലയിരുത്തൽ.

ഭരണഘടനയുടെ 256 -ാം വകുപ്പ്, പ്രത്യേക സാഹചര്യങ്ങളിൽ സംസ്ഥാനങ്ങളിൽ ഇടപെടാൻ കേന്ദ്രത്തിന് അധികാരം നൽകുന്നതാണ്. 256-ാം അനുഛേദ പ്രകാരം നൽകുന്ന നിര്‍ദ്ദേശം സംസ്ഥാനങ്ങൾ പാലിച്ചില്ലെങ്കിൽ പിന്നീട് രാഷ്ട്രപതി ഭരണത്തിന് വരെ ശുപാര്‍ശ ചെയ്യാം. ഗോ രക്ഷയുടെ പേരിലുള്ള അക്രമം തടയാൻ ഭരണഘടനയുടെ 256-ാം അനുഛേദം അനുസരിച്ച് സംസ്ഥാനങ്ങൾക്ക് നിര്‍ദ്ദേശം നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നാണ് സുപ്രീംകോടതിയിൽ കേസ് നൽകിയവരുടെ അപേക്ഷ. 

ഇക്കാര്യത്തിൽ കോടതി കേന്ദ്രത്തിന്‍റെ അഭിപ്രായവും തേടി. കോടതിക്ക് നൽകുന്ന മറുപടിയിൽ 256-ാം അനുഛേദം ഉപയോഗിക്കുന്നതിനെ കേന്ദ്രം എതിര്‍ക്കാൻ സാധ്യതയില്ല. കാരണം കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പിക്കും ഇത് രാഷ്ട്രീയമായി ഗുണം ചെയ്യുന്നതാണ്. കേരളം പശ്ചിമബംഗാൾ ഉൊൾപ്പടെയുള്ള ബിജെപി ഇതര പാര്‍ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപി ആയുധമാക്കുന്നത് ക്രമസമാധാന പ്രശ്നങ്ങളാണ്.  

ഭരണഘടനയുടെ 256 -)ം അനുചേദം പ്രയോഗിക്കണമെന്ന നിർദേശം സുപ്രീംകോടതിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് ഈ സംസ്ഥാനങ്ങളിലെ ഇടപെടലുകൾക്കും കേന്ദ്ര സര്‍ക്കാരിന് ആയുധമാകുമെന്നാണ് നിയമവിദഗ്ധരുടെ ആശങ്ക.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിസിടിവി നോക്കിയപ്പോൾ പാതിരാത്രി കടയിൽ കയറിയത് 'മോദി', മുഖംമൂടി ധരിച്ച് കവർന്നത് ഡസൻകണക്കിന് സ്മാർട്ട്‌ഫോണുകൾ; അന്വേഷണം തുടരുന്നു
ആ ക്യാമറകളെല്ലാം വെറുതേയായി! എഐ ക്യാമറകളുടെ പ്രവർത്തനം നിലച്ചു; പുതിയ നിയമലംഘനങ്ങൾക്ക് പിഴ ചുമത്താനാകില്ല; കുടിശ്ശിക കാരണം ഇന്‍റർനെറ്റ് കട്ടാക്കി ജിയോ