ക്രഷറുകളുടെ നടത്തിപ്പിന് ഇളവ് നല്‍കിയ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോ‍ര്‍ഡിന്റെ നടപടി വിവാദമാകുന്നു

Published : Nov 27, 2016, 07:13 AM ISTUpdated : Oct 04, 2018, 07:07 PM IST
ക്രഷറുകളുടെ നടത്തിപ്പിന് ഇളവ്  നല്‍കിയ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോ‍ര്‍ഡിന്റെ നടപടി വിവാദമാകുന്നു

Synopsis

ക്രഷറുകളുടെ നടത്തിപ്പിന് ഇളവു നല്‍കിയ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോ‍ര്‍ഡിന്റെ നടപടി വിവാദമാകുന്നു. പുതിയ ഭേദഗതി പ്രകാരം പാരിസ്ഥിതിക ലോല പ്രദേശങ്ങളിലും ഇനി ക്രഷറുകള്‍ക്ക് അനുമതി നല്‍കേണ്ടിവരും. പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കൊപ്പം സംസ്ഥാനത്തിന് വന്‍ സാമ്പത്തിക നഷ്‌ടം കൂടി വരുത്തുന്നതാണ് തീരുമാനം.

മാലിനീകരണ നിയന്ത്രണ ബോ‍ര്‍ഡ് വിവിധ വിഭാഗങ്ങളായി തിരിച്ചാണ് ക്രഷറുകള്‍,  ക്വാറികള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവ തുടങ്ങാനുള്ള ലൈസന്‍സ് നല്‍കുന്നത്. പുറന്തള്ളുന്ന മാലിന്യത്തിന്റെ അളിവിന്റെ അടിസ്ഥാനത്തില്‍ റെഡ്, ഓറഞ്ച്, ഗ്രീന്‍, വൈറ്റ് എന്നിങ്ങനെയാണ് വിഭാഗങ്ങള്‍. ഏറെ മലിനീകരണം ഉണ്ടാക്കുന്ന റെഡ് വിഭാഗത്തിലായിരുന്നു ഇതുവരെ പാറ ക്രഷറുകള്‍.  കേന്ദ്ര മലനീകരണ നിയന്ത്രണ ബോ‍ര്‍ഡ് കൊണ്ടു വന്ന പുതിയ ഭേഗതി പ്രകാരം ക്രഷറുകള്‍ ഇനി മലനീകരണം കുറഞ്ഞ ഓറഞ്ച് വിഭാഗത്തിലായിരിക്കും.  ഇതോടെ ക്രഷറുകള്‍ക്ക്  കിട്ടുന്നത് ഒരുപാട് ഇളവുകള്‍. പരിസ്ഥിതി ലോല പ്രദേശളിലടക്കം ഇനി ക്രഷറുകള്‍ തുടങ്ങാന്‍ അനുമതി നല്‍കേണ്ടിവരും.  പശ്ചിമഘട്ടമലനിരകളില്‍ റെഡ് കാറ്റഗറി സ്ഥാപനം പാടില്ലെന്നാണ് ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശ.

നിലവില്‍ പ്രവ‍ത്തിക്കുന്നവ അഞ്ചു വര്‍ഷത്തിനുള്ളില്‍ ല്‍ അടച്ച് പൂട്ടണമെന്നു് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി 2013 ല്‍ കേന്ദ്ര പരിസ്ഥിമന്ത്രാലയം ഉത്തരവിറക്കിയിരുന്നു. റെഡില്‍ നിന്നു ഓറഞ്ചിലേക്ക് മാറുന്നതോടെ ഈ മേഖലകളിലുള്ള  ക്രഷറുകള്‍ക്ക് ഇളവ് നല്‍കേണ്ടിവരും. ക്രഷറുകള്‍ ഉണ്ടാക്കുന്ന ശബ്ദ മലനീകരണത്തിന്റെ തോത് പരിശോധിക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ ഇളവ് കൊണ്ടുവന്നതെന്നും ആരോപണമുണ്ട്. റെഡ് വിഭാഗത്തിലുള്ള സ്ഥാപനം തുടങ്ങുമ്പോള്‍ ലൈസന്‍സ് ഫീ ഇനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് വന്‍തുക നല്‍കണം. എന്നാല്‍ ഓറഞ്ചില്‍ ലൈസന്‍സ് ഫീ വളരെ കുറവാണ്. പുതിയ ഭേദഗതിപ്രകാരം നിരവധി പുതിയ അപേക്ഷകളാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന് മുന്നിലുള്ളത്.  തീരുമാനമെടുത്തിട്ടില്ലെന്ന് ബോര്‍ഡ് ചെയര്‍മാന്‍ കെ സജീവന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേ സമയം ബോര്‍ഡിന് ഏറെനാള്‍ തീരുമാനം നീട്ടിക്കൊണ്ടുപോകാനുമാകില്ല.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

1999ന് ശേഷം ഇതാദ്യം, കോൺഗ്രസ് മത്സരിക്കുക 528 സീറ്റുകളിൽ; മഹാരാഷ്ട്ര മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഉദ്ധവിനോട് ഇടഞ്ഞ് കോണ്‍ഗ്രസ്
അച്ചടക്കത്തിന്‍റെ ഒരു ദശകം, ഫലപ്രാപ്തിയുടെ ഒരു വർഷം; 2025ൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഭരണത്തിന്‍റെ ശക്തിയെ എങ്ങനെ പ്രതിഫലിപ്പിച്ചു?