വീട് കുത്തിതുറന്ന് മോഷ്ടിച്ചത് 32 പവനും 80,000 രൂപയും; പ്രതികള്‍ പിടിയില്‍

Published : Nov 02, 2018, 11:10 PM IST
വീട് കുത്തിതുറന്ന് മോഷ്ടിച്ചത് 32 പവനും 80,000 രൂപയും; പ്രതികള്‍ പിടിയില്‍

Synopsis

മീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞ മോഷ്ടാവിന്‍റെ ദൃശ്യത്തില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.  

എറണാകുളം: എറണാകുളം ഞാറക്കലിൽ വീടു കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന കേസിലെ പ്രതി പിടിയിൽ.  മട്ടാഞ്ചേരി സ്വദേശി ഹനീഫയാണ് പോലീസ് പിടിയിലായത്. അഞ്ച് ദിവസം മുമ്പാണ് ഞാറക്കൽ സ്വദേശി ജോഷിയുടെ വീട് കുത്തിതുറന്ന് സ്വർണവും പണവും മോഷ്ടിച്ചത്. 32 പവൻ സ്വർണവും 80,000 രൂപയുമാണ് അന്ന് നഷ്ടപ്പെട്ടത്.  സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞ മോഷ്ടാവിന്‍റെ ദൃശ്യത്തില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

തുടർന്ന് ആലുവ ഡിവൈഎസ്പി ജയരാജിന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച്  നടത്തിയ അനേഷണത്തിലാണ്  ഒളിവിൽ കഴിയുകയായിരുന്ന ഹനീഫ അറസ്റ്റിലായത്.   കൊച്ചി വടുതലയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. മോഷ്ടിച്ച സ്വർണം പണയം വക്കാൻ സഹായിച്ച വടുതല സ്വദേശി ഷാജഹാനെയും അറസ്റ്റ് ചെയ്തു. കവർച്ച ചെയ്ത 32 പവൻ സർണവും പൊലീസ് കണ്ടെടുത്തു. പണയം വച്ച സ്ഥലത്തു നിന്നുമാണ് സ്വർണം കിട്ടിയത്. പിടിയിലായ ഹനീഫ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മെട്രോ സ്റ്റേഷനുകളിൽ പുക ബോംബ് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കത്തിയാക്രമം, തായ്വാനിൽ 3 പേർ കൊല്ലപ്പെട്ടു
വാലിന് തീ കൊളുത്തി, പുറത്ത് വന്നത് കണ്ണില്ലാത്ത ക്രൂരത, കാട്ടാനയെ കൊന്ന മൂന്ന് യുവാക്കൾ അറസ്റ്റിൽ