
മലപ്പുറം: തിരൂർ, താനൂർ പൊലീസ് സ്‌റ്റേഷൻ പരിധികളിൽ നാളെയും മറ്റന്നാളും പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാഷ്ട്രീയ സംഘർഷ സാധ്യത കണക്കിലെടുത്താണ് നിരോധനാജ്ഞ.
തിരൂർ ഉണ്യാലിൽ ഇന്നലെ മുസ്ലീം ലീഗ് പ്രവർത്തകനെ വെട്ടി പരിക്കേൽപ്പിച്ചു. ആലി ഹാജിന്റെ പുരക്കൽ ഹർഷാദിനാണ് വെട്ടേറ്റത്. രാത്രി വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു അക്രമം. കൈക്കും കാലിനും പരിക്കേറ്റ ഹർഷാദിനെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അക്രമത്തിനു പിന്നിൽ സി.പി.എമ്മാണെന്ന് മുസ്ലീം ലീഗ് ആരോപിച്ചു.
തിരൂർ കൂട്ടായിയിൽ കഴിഞ്ഞ ദിവസം സിപിഎം പ്രവർത്തകനും വെട്ടേറ്റിരുന്നു. കൂട്ടായി സ്വദേശി ഇസ്മായിലിനാണ് വെട്ടേറ്റത്. ഓട്ടോറിക്ഷയിലെത്തിയ നാലംഗ മുഖം മൂടി സംഘമാണ് ആക്രമിച്ചത്. ഇസ്മായിലിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നിൽ മുസ്ലീം ലീഗാണെന്ന് സി.പി.എം ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam