പറയാതെ വീട്ടില്‍ പോയി; ആദിവാസി വിദ്യാര്‍ത്ഥിനിക്ക് ഹോസ്റ്റലില്‍ മര്‍ദ്ദനം

Published : Nov 23, 2017, 09:11 AM ISTUpdated : Oct 05, 2018, 01:43 AM IST
പറയാതെ വീട്ടില്‍ പോയി; ആദിവാസി വിദ്യാര്‍ത്ഥിനിക്ക് ഹോസ്റ്റലില്‍ മര്‍ദ്ദനം

Synopsis

അഗളി: പറയാതെ വീട്ടിൽ പോയ ആദിവാസി വിദ്യാർത്ഥിനിയെ വൈദ്യപരിശോധന ഇല്ലാതെ ഹോസ്റ്റലിൽ തിരിച്ചുകയറ്റില്ലെന്ന് അധികൃതർ. ഹോസ്റ്റലില്‍ നിന്ന് ക്രൂര മര്‍ദ്ദനത്തിന് ഇരയായെന്നും കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിഷയത്തിൽ ചൈൽഡ് ലൈൻ ഇടപെട്ടതിനാൽ സംഭവത്തേക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. 

ജെല്ലിപ്പാറ മൗണ്ട് കാര്‍മ്മല്‍ സ്കൂളില്‍ പത്താംക്ലാസില്‍ പഠിക്കുന്ന ആദിവാസി വിദ്യാര്‍ത്ഥിനിയെ ആണ് ഹോസ്റ്റല്‍ അധികാരികള്‍ ശാരീരികമായി മര്‍ദ്ദിച്ചെന്ന് പരാതി ഉയരുന്നത്. കൂട്ടുകാരിയോടൊപ്പം ഹോസ്റ്റലിന് രണ്ട് കിലോമീറ്റര്‍ മാത്രം ദൂരെയുള്ള വീട്ടിലെത്തിയതായിരുന്നു കുട്ടി.

ഹോസ്റ്റല്‍ അധികൃതരുടെ മര്‍ദ്ദനത്തില്‍ തലയ്ക്ക് പരിക്കേറ്റ കുട്ടിയെ പിതാവ് അഗളിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തിരികെ സ്കൂളിലേക്ക് പോകണമെന്നും പഠിക്കണമെന്നും ഉള്ള ആഗ്രഹത്തില്‍ തന്നെയാണ് വിദ്യാര്‍ത്ഥിനി. സംഭവത്തില്‍ അഗളി പൊലീസ് കേസെടുത്തിട്ടുണ്ട്. ചൈല്‍ഡ് ലൈനും പരാതി നല്‍കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലാ നഗരസഭ ആര് ഭരിക്കും? പുളിക്കകണ്ടം കുടുംബത്തിന്‍റെ നിര്‍ണായക തീരുമാനം ഇന്നറിയാം, ജനസഭയിലൂടെ
കോഴിക്കോട് പിതാവ് മകനെ കുത്തി പരിക്കേൽപ്പിച്ചു, പിതാവും മറ്റൊരു മകനും കസ്റ്റഡിയിൽ