
ദില്ലി: ദളിത് സ്ത്രീകളിൽ 70 ശതമാനവും വിവേചനം നേരിടുന്നവരാണെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ((എന്‍ എഫ് എച്ച് എസ്) പഠന റിപ്പോര്‍ട്ട് .ആരോഗ്യപരമായി ദളിത് സമൂഹത്തിലെ സ്ത്രീകൾ ഉയര്‍ന്ന ജാതിക്കാരേക്കാള്‍ വളരെ പിന്നിലാണെന്നും പഠനത്തിൽ പറയുന്നു. ദളിത് സ്ത്രീകളുടെ മരണം ഇതര വിഭാഗങ്ങളെ അപേക്ഷിച്ച് നേരത്തെയാണെന്നും ദേശീയ കുടുംബാരോഗ്യ സര്‍വേ പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു. ദളിതർക്ക് അവകാശപ്പെട്ട വിദ്യാഭ്യാസ അവസരങ്ങൾ നിഷേധിക്കപ്പെടുന്നുതായും പഠനത്തിൽ പറയുന്നു.
സമൂഹത്തിലെ എല്ലാ രംഗത്തും ദളിതർ അവഗണന നേരിടുന്നു. കണക്കുകള്‍ പ്രകാരം വിളര്‍ച്ച രോഗം അഥവാ അനീമിയ ഏറ്റവും കൂടുതലുള്ളത് 25-49 വയസുവരെ പ്രായമുള്ള സ്ത്രീകളിലാണെന്നാണ് പറയുന്നത്. ദളിതർക്കിടയിലാണ് വിളർച്ച രോഗം ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ളത്.
ഉയര്‍ന്ന ജാതിയിലുള്ള യുവതികളേക്കാള്‍ ദളിത് സ്ത്രീകള്‍ ആയുര്‍ദൈര്‍ഘ്യം കുറവാണെന്നും പഠനത്തിൽ പറയുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദളിത് പഠനശാഖകള്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ദളിത് സ്ത്രീകളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 39 വയസാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ജാതിയുടെ പേരിൽ ചികിത്സ നിഷേധിക്കുന്ന അവസ്ഥ ഇന്നും ഇന്ത്യയിലുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച് ചികിത്സ നിഷേധിക്കുന്നത് ഗുരുതര കുറ്റകൃത്യങ്ങളാണ് എങ്കിലും അവർക്ക് ചികിത്സ നിഷേധിക്കപ്പെടുകയാണെന്നും പഠനത്തിൽ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam