ചത്ത പശുക്കളെ നീക്കാന്‍ തങ്ങളെ കിട്ടില്ലെന്ന് പ്രതിജ്ഞ; ഉനയില്‍ ആയിരക്കണക്കിന് ദലിതരുടെ സ്വാതന്ത്ര്യപ്രഖ്യാപനം

Published : Aug 15, 2016, 08:51 AM ISTUpdated : Oct 05, 2018, 01:54 AM IST
ചത്ത പശുക്കളെ നീക്കാന്‍ തങ്ങളെ കിട്ടില്ലെന്ന് പ്രതിജ്ഞ; ഉനയില്‍ ആയിരക്കണക്കിന് ദലിതരുടെ സ്വാതന്ത്ര്യപ്രഖ്യാപനം

Synopsis

ഉന (ഗുജറാത്ത്): ഭീഷണികളും അക്രമവും വകവെയ്ക്കാതെ ആയിരക്കണക്കിന് ദലിത് വിഭാഗക്കാര്‍ സ്വാതന്ത്ര്യദിനത്തില്‍ ഗുജറാത്തിലെ ഉനയില്‍ ഒന്നിച്ചു ചേര്‍ന്നു. ചത്ത പശുവിന്റെ തോല്‍ ഉരിഞ്ഞെടുത്തുവെന്നാരോപിച്ച് ഏഴ് ദലിത് ചെറുപ്പക്കാര്‍ ഗോ രക്ഷാ സേനക്കാരാല്‍ ക്രൂരമായി ആക്രമിക്കപ്പെട്ട സ്ഥലമാണ് ഉന.

രാജ്യത്തെ ദലിത് പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ചു കൊണ്ടുള്ള മഹാസമ്മേളനത്തില്‍ ഹൈദരാബാദ് സര്‍വകാലാശാലയില്‍ ആത്മാഹുതി നടത്തിയ രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല ദേശീയ പതാക ഉയര്‍ത്തി. ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ അടക്കം നിരവധി പ്രമുഖര്‍ സാക്ഷികളായി. ആഗസ്ത് നാലിന് അഹമ്മദില്‍നിന്ന് ആരംഭിച്ച ദലിത് അസ്മിത (അഭിമാന) യാത്ര പത്തുദിവസം കൊണ്ട് 350 കിലോ മീറ്റര്‍ താണ്ടിയാണ് ഉനയില്‍ എത്തിയത്. ചടങ്ങില്‍വെച്ച്, തോട്ടി ചെയ്യാനും ചത്ത പശുക്കളെ നീക്കം ചെയ്യാനും ഇനി തങ്ങളെ കിട്ടില്ലെന്ന് ആയിരക്കണക്കിന് ദലിതര്‍ ഒന്നിച്ച് പ്രതിജ്ഞ എടുത്തു. 

ഗിര്‍ സോമനാഥ് ജില്ലയിലെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ചേര്‍ന്ന സമ്മേളനത്തില്‍ രാധിക വെമുലയെ ആദരിച്ചു. ആയിരക്കണക്കിന് ദലിത് സമുദായക്കാരെ സാക്ഷി നിര്‍ത്തി രാധിക വെമുല ദേശീയ പതാക ഉയര്‍ത്തി. ജെ.എന്‍.യു വിദ്യാര്‍തഥി നേതാവ് കനയ്യ കുമാര്‍ അടക്കമുള്ളവര്‍ സാക്ഷികളായി.

ഉനയിലും പുറത്തും നിന്നുള്ള നിരവധി മുസ്‌ലിംകളും പ്രകടനമായി സമ്മേളനത്തിന് ഐകദാര്‍ഢ്യവുമായി എത്തിച്ചേര്‍ന്നു. പശു സംരക്ഷണത്തിന്റെ പേരില്‍ നിരന്തരം ആക്രമണങ്ങള്‍ക്കിരയാവുന്ന ദലിത്, മുസ്‌ലിം സമുദായങ്ങളുടെ ഐക്യത്തിന് കൂടി നാന്ദി കുറിക്കുന്നതായിരുന്നു സമ്മേളനമെന്ന് സംഘാടകരില്‍ പ്രമുഖനായ ജിഗ്‌നേഷ് മെവാനി പറഞ്ഞു. രാജ്യത്തെ ദലിത് ചരിത്രത്തില്‍ പുതിയ അധ്യായമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

ഇനിയൊരിക്കലും ചത്ത പശുക്കളെനീക്കം ചെയ്യാന്‍ തങ്ങളെ കിട്ടില്ലെന്ന് സമ്മേളനത്തിനെത്തിയ ദലിതര്‍ പ്രതിജ്ഞ എടുത്തു. തോട്ടിപ്പണിയും തങ്ങള്‍ ഉപേക്ഷിക്കുന്നതായി അവര്‍ പ്രതിജ്ഞ എടുത്തു.

ചലോ ഉന യാത്രക്ക് പുറപ്പെട്ട ദലിത് വിഭാഗക്കാര്‍ക്കെതിരെ പലയിടങ്ങളിലും ആക്രമണം നടന്നു. നാലീ പേര്‍ പരിക്കേറ്റ് ആശുപത്രിയിലാണെന്ന് ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്തു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

ചങ്കിടിപ്പോടെ തലസ്ഥാനം; തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് ശ്രീലേഖയുടെ പേരിന് മുൻ‌തൂക്കം, അന്തിമ പ്രഖ്യാപനം ഇന്ന്
'ഇതോ അതിജീവിത അർഹിക്കുന്ന നീതി, നീതിക്ക് വേണ്ടി ശബ്ദമുയർത്തിയതോ തെറ്റ്', അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി; 'ഉന്നാവ് കേസിൽ നീതിക്കായി പോരാടും'