
മലപ്പുറം: മേലാറ്റൂരില്‍ പിതൃസഹോദരന്‍ പുഴയിലേക്കെറിഞ്ഞ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കൂട്ടിലങ്ങാടി കടലുണ്ടി പുഴയിൽ നിന്നാണ് ഷഹീന്‍റെ മൃതദേഹം കണ്ടെത്തിയത്. ഒൻപതു വയസ്സുകാരന്‍ ഷഹീനെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ പിതൃസഹോദരൻ മങ്കരത്തൊടി മുഹമ്മദിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
സ്വർണം കൈക്കലാക്കുന്നതിനായിരുന്നു കൊലപാതകമെന്ന് മുഹമ്മദ് പൊലീസിന് മൊഴി നൽകിയത്. എടയാറ്റൂർ ഡിഎൻഎം എയുപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് മുഹമ്മദ് ഷഹിന്‍. എടയാറ്റൂർ മങ്കരത്തൊടി അബ്‌ദുൽസലാം – ഹസീന ദമ്പതികളുടെ മകനാണ്.
ഓഗസ്റ്റ് 13നാണ് ഷഹീനെ കാണാതായത്. പിതൃസഹോദരന്‍ സ്‌കൂളിനു സമീപത്തുനിന്നു ബൈക്കിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. അബ്‌ദുൽ സലാമിന്റെ കൈവശമുള്ള പണം ആവശ്യപ്പെടാനായിരുന്നു കുട്ടിയെ തട്ടികൊണ്ടുപോയത്.
കുട്ടിയെ കാണാനില്ലെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതോടെ പിടിക്കപ്പെടുമെന്നായപ്പോള്‍ ഇയാള്‍ ഷഹീനെ പുഴയിലേക്ക് എറിയുകയായിരുന്നു. രണ്ടുലക്ഷം രൂപ കുട്ടികളുടെ മാതാപിതാക്കളില്‍നിന്ന് തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യമെന്നാണ് മുഹമ്മദ് പോലീസിന് നല്‍കിയ മൊഴി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam