തൃശൂര്‍ പൂരം വെടിക്കെട്ടിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം

Published : Apr 11, 2016, 05:08 AM ISTUpdated : Oct 05, 2018, 03:16 AM IST
തൃശൂര്‍ പൂരം വെടിക്കെട്ടിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം

Synopsis

തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കട്ടിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. ജില്ലാ കളക്ടര്‍ വിളിച്ച ദേവസ്വങ്ങളുടെ യോഗം വൈകിട്ട് മൂന്നിന് ചേരും. പ്രഹരശേഷി കൂടുതലുള്ള അമിട്ടുകള്‍ ഒഴിവാക്കാനാണ് ആലോചന. പൂരം കൊടിയേറ്റത്തിന്റെ ഭാഗമായി ഇന്ന് നടക്കാനിരുന്ന വെടിക്കെട്ട് ഒഴിവാക്കിയതായി തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍ അറിയിച്ചു.

തൃശൂര്‍ പൂരത്തിന് നാല് വെടിക്കെട്ടുകളാണ് പ്രധാനമായുമുള്ളത്. ആദ്യത്തേത് പൂരക്കൊടിയേറ്റത്തിന് ശേഷമുള്ള ചെറു വെടിക്കെട്ട്. പരവൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഈ വെടിക്കെട്ട് ദേവസ്വങ്ങള്‍ വേണ്ടെന്ന് വച്ചിട്ടുണ്ട്. ഇനിനടക്കാനുള്ളത് പതിനഞ്ചിന് നിശ്ചയിച്ചിരിക്കുന്ന സാംപിള്‍ വെടിക്കെട്ടും പതിനെട്ടിന് പുലര്‍ച്ചെയുള്ള പൂരം വെടിക്കെട്ടും അന്ന് ഉച്ചയോടെയുള്ള പകല്‍ വെടിക്കെട്ടുമാണ്.

ഇത്തവണ പ്രഹരശേഷി കൂടിയ അമിട്ടുകള്‍ ഒഴിവാക്കുന്നതിനെക്കുറിച്ചാണ് ആലോചനകള്‍ നടത്തുന്നത്. പകരം വര്‍ണ-വിസ്മയങ്ങള്‍ക്കാവും പ്രാധാന്യം നല്‍കുക. ഉച്ചതിരിഞ്ഞ് ജില്ലാ കളക്ടര്‍ വിളിച്ച തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം പ്രതിനിധികളുടെ യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ഇത്തവണ സുരക്ഷ കര്‍ശനമാക്കിയതായി ദേവസ്വങ്ങള്‍ അറിയിച്ചു.

കൊക്കര്‍ണിപ്പറമ്പിന് സമീപത്താണ് തിരുവമ്പാടിയുടെ വെടിക്കെട്ട് പുര. പാറമേക്കാവിന്‍റെ വെടിക്കെട്ട് സാധനങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത് വിദ്യാര്‍ഥി കോര്‍ണറിന് സമീപമാണ്. ഇരുസ്ഥലത്തും സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്
നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ