പട്ടികയിൽ ഉള്ളവർ പ്രായം മാറ്റിപ്പറയുന്നതാകാം: ദേവസ്വം ബോർഡ് അംഗം വിജയകുമാർ

Published : Jan 18, 2019, 07:23 PM ISTUpdated : Jan 18, 2019, 07:29 PM IST
പട്ടികയിൽ ഉള്ളവർ പ്രായം മാറ്റിപ്പറയുന്നതാകാം: ദേവസ്വം ബോർഡ് അംഗം വിജയകുമാർ

Synopsis

ശബരിമലയിൽ എത്തുന്ന ഭക്തരെ സംബന്ധിക്കുന്ന വിവരങ്ങൾ ദേവസ്വം ബോർഡ് ശേഖരിക്കാറില്ലെന്ന് മറ്റൊരു ദേവസ്വം ബോർഡ് അംഗം എൻ.ശങ്കരദാസ് പറ‍ഞ്ഞു. വിവരങ്ങൾ ശേഖരിക്കുന്നത് പൊലീസിന്‍റേയും സർക്കാരിന്‍റേയും ജോലിയാണ്


തിരുവനന്തപുരം: ശബരിമല ദർശനം നടത്തിയ 51 യുവതികളുടെ പട്ടികയിലുള്ളവർ ഇപ്പോൾ പ്രായം മാറ്റിപ്പറയുന്നതാകാം എന്ന് ദേവസ്വം ബോർഡ് അംഗം അഡ്വ.എൻ വിജയകുമാർ. ശബരിമല സ്ത്രീപ്രവേശന വിധിക്ക് ശേഷം ശബരിമല ദർശനം നടത്തിയവർ എന്നവകാശപ്പെട്ട് സർക്കാർ സുപ്രീം കോടതിയിൽ നൽകിയ 51 പേരുടെ പട്ടികയിൽ പലരും അമ്പത് വയസിന് മുകളിൽ പ്രായമുള്ളവരാണെന്ന വിവരം പുറത്തുവന്നതിനിടെയാണ് ദേവസ്വം ബോർഡ് അംഗത്തിന്‍റെ പ്രതികരണം. പട്ടികയിൽ ഇരുപത്തിയൊന്നാം നമ്പറായി ചേർത്തിട്ടുള്ള പരംജ്യോതി എന്നയാൾ പുരുഷനാണെന്ന വിവരവും ഇതിനിടെ പുറത്തുവന്നു.

ഇതിനിടെ ശബരിമലയിൽ എത്തുന്ന ഭക്തരെ സംബന്ധിക്കുന്ന വിവരങ്ങൾ ദേവസ്വം ബോർഡ് ശേഖരിക്കാറില്ലെന്ന് മറ്റൊരു ദേവസ്വം ബോർഡ് അംഗം എൻ.ശങ്കരദാസ് പറ‍ഞ്ഞു. വിവരങ്ങൾ ശേഖരിക്കുന്നത് പോലീസിന്‍റേയും സർക്കാരിന്‍റേയും ജോലിയാണ്. വിവരം കൊടുത്തവർക്ക് മാത്രമേ അത് അറിയുകയുള്ളൂ എന്നും എന്ത് ആസ്പദമാക്കിയാണ് ആണ് വിവരം നൽകിയത് എന്ന് ബോർഡിന് അറിയില്ലെന്നും ശങ്കരദാസ് പറഞ്ഞു. 

ശബരിമലയിൽ കൂടുതൽ ഭക്തരായ സ്ത്രീകൾ വന്നിരിക്കാം. സുപ്രീംകോടതി വിധിപ്രകാരം അതിന് അവർക്ക് അതിനുള്ള അവകാശമുണ്ട്. വേണ്ട സുരക്ഷ ഒരുക്കാൻ സർക്കാരിന് ബാധ്യസ്ഥതയുണ്ടെന്നും കെ പി പറഞ്ഞു. പത്രസമ്മേളനം നടത്തി പ്രശ്നമുണ്ടാക്കാനല്ല അവർ വരുന്നതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊട്ടിക്കരഞ്ഞിട്ടും കെഎസ്ആർടിസി ജീവനക്കാർ തെല്ലും അയഞ്ഞില്ല, രാത്രി ബസിൽ യാത്ര ചെയ്ത പെൺകുട്ടികളെ സ്റ്റോപ്പിൽ ഇറക്കിയില്ല
പീച്ചി പൊലീസ് സ്റ്റേഷൻ മര്‍ദനം; തുടരന്വേഷണം നിലച്ചു, കോടതിയെ സമീപിക്കാനൊരുങ്ങി പരാതിക്കാരൻ ഔസേപ്പ്