
വകുപ്പുകള്‍ തമ്മിലെ ഏകോപനമില്ലായ്മയും മന്ത്രിമാര്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളുമൊന്നും എല്ലാം ശരിയാക്കാന്‍ തടസമാകരുതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പക്ഷം. എല്ലാവും ഒരുമിച്ചിരിക്കുന്ന വേദിയാണ് ഇതിന് പോംവഴിയെന്നും മുഖ്യമന്ത്രി തന്നെ കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് അത്താഴ വിരുന്നിന് വഴിയൊരുങ്ങിയത്.
എല്ലാ മാസവും ആദ്യ ബുധനാഴ്ച മന്ത്രിമാര്‍ ഒത്തുകൂടും. ആശയസംവാദവും ഒപ്പം അത്താഴവിരുന്നും മാത്രമാണ് പരിപാടിയുടെ അജണ്ട. ഉദ്ഘാടന ദിവസം ക്ലിഫ് ഹൗസില്‍ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയുടെ വകയായിരുന്നു സല്‍കാരം. ഇനിയങ്ങോട്ട് ഓരോ മാസവും ഊഴമിട്ട് ഓരോ മന്ത്രിഭവനത്തിലായിരിക്കും വിരുന്ന്. മന്ത്രിമാര്‍ക്കൊപ്പം ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളുമെല്ലാം വിരുന്നിനെത്തും. പക്ഷേ മാധ്യമ സാന്നിദ്ധ്യത്തിന്‍റെ കാര്യത്തില്‍ മാത്രം മുഖ്യമന്ത്രി മിണ്ടുന്നില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam