
ദില്ലി: ഉത്തരേന്ത്യയിൽ കനത്ത നാശം വിതച്ച പൊടിക്കാറ്റിന്റെ തീവ്രത കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ അടുത്ത 24 മണിക്കൂറിനിടെ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
എന്നാൽ നേരത്തെ ഉണ്ടായ പൊടിക്കാറ്റിന്റെ അത്രയും ശക്തമായിരിക്കില്ലെന്നും ആശങ്ക വേണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.അസ്സമിലും ഉത്തരാഖണ്ഡിലും ശക്തമായ മഴ തുടരുകയാണ്.
കനത്ത മഴയിൽ നിരവധി നഷ്ടങ്ങളുണ്ടായി.ദില്ലിയിലും രാജസ്ഥാനിലും ഇന്നലെ രാത്രിയും പൊടിക്കാറ്റ് അടിച്ചിരുന്നു.ദില്ലിയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം സ്കൂളുകൾ പ്രവർത്തിക്കില്ല. അതേ സമയം കേരളത്തിലും തമിഴ്‌നാട്ടിലും ശക്തമായ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam