
വ്യവസായ- കായിക മന്ത്രി ഇ പി ജയരാജന്‍ രാജിവച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആണ് രാജിവയ്‍ക്കാന്‍ നിര്‍ദ്ദേശിച്ചത്. രാജിക്ക് പിന്നില്‍ കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ദ്ദേശവുമുണ്ട്. ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിക്കാതെ എകെജി സെന്‍റര്‍ വിട്ടു. വ്യവസായ -കായിക വകുപ്പുകള്‍ മുഖ്യമന്ത്രി കൈകാര്യം ചെയ്യും.
സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇ പി ജയരാജനെതിരെ രൂക്ഷവിമര്‍ശനമുണ്ടായിരുന്നു. ജയരാജന്റെ നടപടി പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നും മാതൃകാപരമായ നടപടി വേണമെന്നും അഭിപ്രായമുണ്ടായി. വ്യവസായ വകുപ്പിലെ നിയമനങ്ങളില്‍ ജാഗ്രതക്കുറവുണ്ടായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‍ണന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് ഇ പി ജയരാജന്‍ തന്നെ രാജിസന്നദ്ധത അറിയിക്കുകയുമായിരുന്നു.
അതേസമയം നിയമനവിവാദത്തില്‍ ഇ പി ജയരാജനെതിരെ പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് വിജിലൻസ് അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കണമെന്ന് വിജിലൻസ് കോടതി നിര്‍ദ്ദേശിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam