
കൊച്ചി: നിരോധിത സംഘടനയായ സിമിയുടെ നേതൃത്വത്തിൽ വാഗമണിൽ ആയുധ പരിശീനം നടത്തിയ കേസിൽ പതിനെട്ടുപേർ കുറ്റക്കാരെന്ന് കൊച്ചിയിലെ എൻ.ഐ.എ പ്രത്യേക കോടതി. പതിനെട്ട് പ്രതികൾക്കെതിരെയും യുഎപിഎ ചുമത്തും. തെളിവുകളുടെ അഭാവത്തിൽ 17 പേരെ വെറുതെ വിട്ടു. കേസിൽ പിടിയിലായ നാല് മലയാളികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.
ഷാദുലി, ഷിബിലി, അൻസാർ നദ്വി, അബ്ദുൽ സത്താർ എന്നിവരാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മലയാളികൾ. ഇന്ത്യൻ മുജാഹിദ്ദീൻ സ്ഥാപക നേതാവ് അബ്ദുൾ സുബഹാൻ ഖുറേഷി അടക്കം 35 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഈരാറ്റുപേട്ട സ്വദേശികളാണ് ശാദുലിയും ശിബിലിയും മുഹമ്മദ് അൻസാർ നദ്വി, അബ്ദുൾ സത്താർ എന്നിവര്‍ ആലുവ സ്വദേശികളാണ്.
കേസിലെ 31ാം പ്രതി നേരത്തെ ഭോപ്പാലിൽ ജയിൽ ചാടാനുള്ള ശ്രമത്തിൽ സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചിരുന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam