പാര്‍ലമന്റ് തെരഞ്ഞെടുപ്പ് അടുത്തമാസം: കുവൈത്തില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം

Published : Oct 23, 2016, 01:42 AM ISTUpdated : Oct 05, 2018, 03:37 AM IST
പാര്‍ലമന്റ് തെരഞ്ഞെടുപ്പ് അടുത്തമാസം: കുവൈത്തില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം

Synopsis

കുവൈത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക  ഫലം   വരുന്നത് വരെ അഭിപ്രായ വോട്ടെടുപ്പ് ഫലം,  തെരഞ്ഞെടുപ്പ്  ഫലത്തെപ്പറ്റിയുളള വാര്‍ത്തകള്‍ എന്നിവയ്‌ക്ക്  നിരോധനം ഏര്‍പ്പെടുത്തി. വാര്‍ത്താവിതരണ വകുപ്പ് മന്ത്രിയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഉറക്കിയിരിക്കുന്നത്. ഇവ നിരീക്ഷിക്കാനായി പ്രത്യേക സംഘത്തെയും നിയമിച്ചിട്ടുണ്ട്.


നവംബര്‍ 26 നു നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടപടികളുടെ ഭാഗമായി എക്‌സിറ്റ് പോളുകള്‍, മറ്റു സ്ഥാനാര്‍ഥികളെ അവഹേളിക്കല്‍, വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണമോ മറ്റു സാമ്പത്തിക സഹായങ്ങളോ നല്‍കുന്നത് തുടങ്ങിയവയ്‌ക്ക് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിത്. വാര്‍ത്താവിതരണ വകുപ്പ് മന്ത്രി ഷേഖ് സല്‍മാന്‍ സാബാ അല്‍ സാലെം അല്‍ ഹുമുദ് അല്‍ സാബായാണ് ഇതുസംബന്ധിച്ചുള്ള മന്ത്രിസഭാ തീരുമാനം അറിയിച്ചത്. ഔദ്യോഗിക ഗസറ്റില്‍ തെരഞ്ഞെടുപ്പ് ഫലം പ്രസിദ്ധപ്പെടുത്തുന്നതുവരെ തെരഞ്ഞെടുപ്പ് നിര്‍ദേശങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും സാധുതയുണ്ടായിരിക്കുമെന്ന് മന്ത്രിസഭാ തീരുമാനത്തിന്റെ ഒന്നാം വകുപ്പ് അനുശാസിക്കുന്നു. തെരഞ്ഞെടുപ്പ് സംവിധാനത്തെയും സ്വാതന്ത്ര്യത്തെയും ബാധിക്കുന്നതരത്തിലുള്ള എക്‌സിറ്റ് പോളുകള്‍ പ്രസിദ്ധീകരിക്കുന്നതും പ്രക്ഷേപണമോ പുനഃപ്രക്ഷേപണമോ നിരോധിച്ചതായി രണ്ടാം വകുപ്പ് വ്യക്തമാക്കുന്നു. സ്ഥാനാര്‍ഥികളെ തമ്മില്‍ താരതമ്യം ചെയ്യുന്ന തരത്തിലുള്ള ദൃശ്യ, ഇലക്ട്രോണിക് മാധ്യമ വാര്‍ത്തകള്‍ക്ക് നിരോധനമുണ്ട്. സ്ഥാനാര്‍ഥികളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വാക്കുകളോ ചിത്രങ്ങളോചിഹ്നങ്ങളോ രേഖാചിത്രങ്ങളോ വാര്‍ത്തകളിലോ പരസ്യങ്ങളിലോ ഉപയോഗിക്കാന്‍ പാടില്ലെന്ന് മാധ്യമങ്ങള്‍ക്കുള്ള നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങളോ  തെരഞ്ഞെടുപ്പ് ഫലത്തെപ്പറ്റിയോ ഉള്ള വാര്‍ത്തകളും ഫലപ്രഖ്യാപനം നടത്തുന്നതിനുമുമ്പ് മാധ്യമങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ പാടില്ല. നിയമലംഘനം സംബന്ധിച്ച പരാതികളും  റിപ്പോര്‍ട്ടുകളും സ്വീകരിക്കുന്നതിന് ഒരു പ്രത്യേക സംഘത്തെയും നിയമിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

'ഫിറ്റായാൽ' അടുത്ത പെ​​ഗ്ഗിൽ അളവ് കുറയും, മദ്യത്തിന്റെ അളവ് കുറച്ച് തട്ടിപ്പ്, കണ്ണൂരിലെ ബാറിന് 25000 രൂപ പിഴ
ക്രിസ്മസ് ദിനത്തിലെ ആക്രമണം; ഭരണകർത്താക്കൾ പ്രവർത്തിക്കാത്തത് വേദനാജനകമെന്ന് മാർ ആൻഡ്രൂസ് താഴത്ത്, 'എത്ര ആക്രമിച്ചാലും രാജ്യത്തിനുവേണ്ടി നിലകൊള്ളും'