
ഈ മാസം രണ്ടാം തീയ്യതി നടക്കേണ്ടിയിരുന്ന പരീക്ഷ ഇന്നത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. എന്നാല്‍ ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ ഏതാനും ദിവസങ്ങളായി പ്രതിഷേധത്തിലാണ്. ക്രിസ്തുമസ് അവധിക്ക് ശേഷം പരീക്ഷ നടത്തിയാല്‍ മതിയെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ ആവശ്യം. തയ്യാറെടുപ്പിന് മതിയായ സമയം കിട്ടിയില്ല എന്നതാണ് ഇതിന് വിദ്യാര്‍ത്ഥികള്‍ നിരത്തിയ ന്യായം. ഇതോടൊപ്പം സ്വകാര്യ കമ്പനിയുടെ ഓണ്‍ലൈന്‍ സേവനം ഉപയോഗിച്ച് പരീക്ഷ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും വിദ്യാര്‍ത്ഥി സംഘടനകള്‍ അറിയിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നും നാളെയും എഞ്ചിനീയറിങ് കോളേജുകള്‍ എ.ബി.വി.പി പഠിപ്പുമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇന്ന് ഉച്ചയ്ക്ക് ശേഷം പരീക്ഷ ആരംഭിക്കേണ്ട സമയത്താണ് അഞ്ച് കോളേജുകള്‍ പ്രതിഷേധം ഉണ്ടായത്. തിരുവനന്തപുരം സി.ഇ.ടിയില്‍ എസ്.എഫ്.ഐയും പാപ്പനംകോട് ശ്രീ ചിത്തിര തിരുനാള്‍ എഞ്ചിനീയറിങ് കോളേജില്‍ എ.ബി.വി.പിയുമാണ് പ്രതിഷേധവുമായെത്തിയത്. പാലക്കാട് എന്‍.എസ്.എസ് കോളേജില്‍ എസ്.എഫ്.ഐയും എ.ബി.വി.പിയും പരീക്ഷ തടസ്സപ്പെടുത്തി. സാങ്കേതിക സര്‍വകലാശാല പരീക്ഷാ കമ്മീഷണറെ എസ്.എഫ്.ഐ ഉപരോധിക്കുകയും ചെയ്തു. അഞ്ച് കോളേജുകള്‍ ഒഴികെ മറ്റെല്ലായിടത്തും കൃത്യസമയത്ത് തന്നെ പരീക്ഷ നടന്നുവെന്ന് സാങ്കേതിക സര്‍വകലാശാല അറിയിച്ചു. പരീക്ഷ മുടങ്ങിയ കോളേജുകളുടെ കാര്യത്തില്‍ എന്ത് ചെയ്യണമെന്ന് പിന്നീട് തീരുമാനിക്കും. പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നെന്ന തരത്തില്‍ പ്രചരണം ഉണ്ടായെങ്കിലും അത് വാസ്തവ വിരുദ്ധമാണെന്ന് സര്‍വകലാശാല അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam