'ഏറ്റുമാനൂരപ്പനെ' കാത്ത രമണിക്ക് 'ഏറ്റുമാനൂരപ്പന്‍റെ വൈകിയെത്തിയ സമ്മാനം'

Web Desk |  
Published : Jul 11, 2018, 09:42 PM ISTUpdated : Oct 04, 2018, 03:07 PM IST
'ഏറ്റുമാനൂരപ്പനെ' കാത്ത രമണിക്ക് 'ഏറ്റുമാനൂരപ്പന്‍റെ വൈകിയെത്തിയ സമ്മാനം'

Synopsis

ഏറ്റുമാനൂരപ്പനെ കാത്ത രമണിക്ക് 'ഏറ്റുമാനൂരപ്പന്‍റെ വൈകിയെത്തിയ സമ്മാനം'

തിരുവനന്തപുരം: 1981ലെ ഏറ്റുമാനൂർ ക്ഷേത്രത്തിലെ വിഗ്രഹ മോഷണം തെളിയിക്കാൻ സഹായിച്ച രമണിക്ക് വീടൊരുങ്ങുന്നു.ANOOP തിരുവിതാകൂർ ദേവസ്വം ബോർഡാണ് തിരുവന്തപുരം വെള്ളറടയിൽ രമണിക്ക് വീട് വച്ച് നൽകുന്നത്.

മൂന്നര പതിറ്റാണ്ട് മുൻപുള്ള സംഭവങ്ങൾ മങ്ങാത്ത ഓർമ്മയായി രമണിയുടെ മനസിൽ ഇപ്പോഴുമുണ്ട്. അന്ന് രമണിക്ക് പതിനൊന്ന് വയസ്സ്. മണ്ണെണ്ണ വാങ്ങാൻ ഇരുമ്പ് കടക്കാരന് വിറ്റ നോട്ട് പുസ്തകമാണ് പ്രമാദമായ ഏറ്റുമാനൂർ ക്ഷേത്ര കവർച്ചയിൽ വഴിത്തിരിവായത്. നോട്ടിലെ വിലാസം നോക്കി രമണിയിലേക്കും പിന്നെ ഇരുമ്പ് കടക്കാരനിലേക്കും പൊലീസ് എത്തി. തുടർന്നാണ് മോഷ്ടാക്കളായ സ്റ്റീഫനും ദിലീപും പിടിയിലായത്.

അന്ന് പ്രായപൂര്‍ത്തിയായാല്‍ ജോലിയും മറ്റ് സഹായങ്ങളും ദേവസ്വംബോര്‍ഡ് വാഗ്ദാനം ചെയ്തിരുന്നു.  ഭർത്താവിൻറെ മരണത്തോടെ പ്രവർത്തനം നിലച്ച മില്ലിൽ കഴിയുന്ന രമണിയുടെ അവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് ദേവസ്വം ബോർഡിൻറെ ഇടപെടൽ.  

​വീടിന് പുറമെ മകന് താൽക്കാലിക ജോലിയും ബോർഡ് വാഗ്ദാനം ചെയ്യുന്നു​. വൈകി കിട്ടിയ സൗഭാഗ്യങ്ങൾ ഏറ്റുമാനൂർ അപ്പന്‍റെ സമ്മാനമാണെന്നാണ് രമണി പറയുന്നത്. അത് ഏറ്റുമാനൂരപ്പനു തന്നെ സമര്‍പ്പിക്കുകയാണെന്നും  രമണി പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സിപിഎമ്മിന് പരാജയ ഭീതി, പൊലീസ് ആക്രമിച്ചാൽ നോക്കിയിരിക്കില്ല'; മെയ് 4ന് അക്രമത്തിന് അറുതി വരുമെന്ന് രാജീവ് ചന്ദ്രശേഖർ
സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്; അപ്രഖ്യാപിത പവര്‍ക്കട്ടിൽ വ്യാപക പ്രതിഷേധം, ഉടൻ പരിഹരിക്കുമെന്ന് മന്ത്രി