
ഓയൂർ: ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയ തര്‍ക്കം വീടാക്രമണത്തിലേക്ക്. ഗ്രൂപ്പ് അഡ്മിൻമാരിൽ ഒരാളുടെ ബന്ധുവിന്‍റെ വീടിനു നേരെയാണ് ആക്രമണം നടന്നത്. ഗുണ്ടാസംഘം വാൾ ചുഴറ്റുകയും മാരകായുധങ്ങൾ കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസ് ആയുധങ്ങൾ സഹിതം 15 അംഗ സംഘത്തെ അറസ്റ്റ് ചെയ്തു.
സംഭവത്തില്‍ പോലീസ് വിശദീകരണം ഇങ്ങനെ: ഫേസ്ബുക്കിലെ ഒരു ഗ്രൂപ്പാണ് പ്രണയമഴ. ഇതിന്‍റെ അഡ്മിൻമാരായിരുന്നു ഒന്നാം പ്രതി രാഹുലും സുഹൃത്തായ മുളയറച്ചാൽ തേമ്പാംവിള ചിറവട്ടികോണത്തു വീട്ടിൽ നൗഷാദും. ഇവർ തമ്മിലുള്ള തർക്കത്തെ തുടർന്നു ഗ്രൂപ്പിൽ നിന്നു രാഹുലിനെ നിഷാദ് ഒഴിവാക്കുകയും ഇതു ഫോണിൽ ചോദ്യം ചെയ്ത സുഹൃത്തായ പ്രജീഷിനെ അസഭ്യം പറയുകയും ചെയ്തു.
തുടർന്ന് ഈ സംഭവം ചോദിക്കാനായി പ്രതികളായ സംഘം വാളുകൾ, ഇരുമ്പ് വടി, കമ്പി എന്നീ മാരകായുധങ്ങളുമായി നിഷാദിന്റെ വീട്ടിൽ എത്തുകയായിരുന്നു. നിഷാദ് സ്ഥലത്ത് ഇല്ലായിരുന്നതിനാൽ നിഷാദിന്റെ ബന്ധുവീട്ടിൽ എത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam