പാലക്കാട് ഒരു കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി

Published : Jul 18, 2017, 11:56 PM ISTUpdated : Oct 05, 2018, 03:16 AM IST
പാലക്കാട് ഒരു കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി

Synopsis

പാലക്കാട് വൻ അസാധു നോട്ട് വേട്ട. വാഹനത്തിൽ കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ നോട്ടുകളാണ് നോർത്ത് പൊലീസ് പിടികൂടിയത്. സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളിൽ നിന്ന് ഇത്തരത്തിലുള്ള നോട്ടുശേഖരങ്ങൾ പിടികൂടുന്നുണ്ടെങ്കിലും, പിടിയിലാകുന്ന കാരിയർമാരിൽ നിന്ന് യഥാർത്ത കുറ്റവാളികളെ കണ്ടെത്താനാകാത്തതാണ് പോലീസിനു പ്രതിസന്ധിയാകുന്നത്.

നോർത്ത് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ശകുന്തള ജങ്ഷനിൽ നടത്തിയ പരിശോധനയിലാണ് ബൊലേറോ വാഹനത്തിൽ കടത്താൻ ശ്രമിക്കുകയായിരുന്ന അസാധു നോട്ടുകൾ പിടികൂടിയത്. കോയമ്പത്തൂരിൽ നിന്നു് കൊണ്ടു വന്നതാണ് ഈ നോട്ടുകൾ എന്നതല്ലാതെ ആരു നൽകിയതാണെന്നോ, എങ്ങോട്ടു കൊണ്ടു പോകുകയാണെന്നോ , പണം കൈവശമുണ്ടായിരുന്നവർക്ക് അറിയില്ല. ഇവർ കാരിയർമാരാണെന്നാണ് പൊലീസ് പറഞ്ഞു. വിവിധ ഇടങ്ങളിൽ നിന്ന് ഇത്തരം നിരവധി കേസുകൾ പിടികൂടുന്നുണ്ടെങ്കിലും, പിടിയിലാവുന്ന കാരിയർമാരിൽ നിന്ന് പണത്തിന്‍റെ ഉറവിടത്തെക്കുറിച്ചുള്ള വിവരം ലഭിക്കാത്തത് പോലീസിന് പ്രതിസന്ധിയാകുന്നുണ്ട്.

ആയിരത്തിന്‍റെയും 500ന്‍റെയും ഒരു കോടിയോളം മൂല്യമുണ്ടായിരുന്ന നോട്ടുകളാണ് പിടികൂടിയത്. പത്തു പേരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. ഇരിങ്ങാലക്കുട സ്വദേശി സിജോ, പാവറട്ടി സ്വദേശി പ്രസാദ്, കുട്ടനെല്ലൂർ സ്വദേശി ഗോപലകൃഷ്ണൻ, അത്താണി സ്വദേശി മണി, പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി സക്കീർ, ബാലസുബ്രമണ്യം, കോയമ്പത്തൂർ ഉക്കടം സ്വദേശികളായ സന്തോഷ് കുമാർ, യാസർ, മനോജ്കുമാർ, കൊട്ടമേട് സ്വദേശി അബ്ബാസ് എന്നിവരാണ് പിടിയിലായത്. ഇതിൽ പാവറട്ടി സ്വദേശി പ്രസാദിനെതിരെ കള്ള നോട്ട് കേസ് നിലവിലുണ്ട്. ഏതാനും ദിവസം മുൻപും സമാന രീതിയിൽ ഒരു കോടി മൂല്യമുണ്ടായിരുന്ന അസാധു നോട്ടുകളുമായി മൂന്ന് പേരെ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അസാധു നോട്ടുകൾ എൻ ആർ ഐ അക്കൗണ്ടുകളിൽ കമ്മിഷൻ അടിസ്ഥാനത്തിൽ നിക്ഷേപിക്കുന്ന ഏജന്‍റുമാരുടെ സംഘങ്ങൾ സംസ്ഥാനത്ത് സജീവമാണെന്ന് പോലീസിന് വിവരമുണ്ട്. ഇവ നിക്ഷേപിക്കാനുള്ള അവസാന ദിനവും കഴിഞ്ഞെങ്കിലും പിന്നെയും തുക കൈമാറ്റം ചെയ്യപ്പെടുന്നത് എങ്ങനെയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

'ലോകമെമ്പാടുമുള്ള ഹിന്ദുക്കൾ ബംഗ്ലാദേശിലെ ഹിന്ദുക്കളെ സഹായിക്കണം, ഇന്ത്യക്ക് ഇതിന് ബാധ്യതയുണ്ട്'; കേന്ദ്ര ഇടപെടൽ വേണമെന്ന് ആർഎസ്എസ് മേധാവി
വി പ്രിയദര്‍ശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും; കോര്‍പറേഷനിൽ ആര്‍പി ശിവജി സിപിഎം കക്ഷി നേതാവാകും