
ചെന്നൈ: സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം എ ഐ എ ഡി എം കെ നേതാവ് ശശികല നടരാജന്‍ നല്‍കിയ എംഎല്‍എമാരുടെ പട്ടികയിലെ ചില ഒപ്പുകള്‍ വ്യാജമെന്ന് ആക്ഷേപം. ഇതുസംബന്ധിച്ച പരാതി ഗവര്‍ണര്‍ക്ക് ലഭിച്ചതായാണ് സൂചന. ഇന്നലെ രാത്രി തമിഴ്‌നാട് ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കിടയിലാണ് പിന്തുണയ്‌ക്കുന്ന എംഎല്‍എമാരുടെ പട്ടിക ശശികല കൈമാറിയത്. എന്നാല്‍ പരിശോധനയില്‍, ഈ പട്ടികയിലുള്ള ചില എംഎല്‍എമാരുടെ ഒപ്പുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതായാണ് വിവരം. ഇതേത്തുടര്‍ന്ന് ഈ പട്ടികയിലെ ഒപ്പുകള്‍ വിശദമായി പരിശോധിക്കുമെന്നാണ് ഗവര്‍ണറുമായി അടുപ്പമുള്ള വൃത്തങ്ങള്‍ പറയുന്നത്.
അതിനിടെ തമിഴ്‌നാട്ടില്‍ ചടുലമേറിയ രാഷ്‌ട്രീയ കരുനീക്കങ്ങളാണ് നടക്കുന്നത്. കൂടുതല്‍ എംഎല്‍എമാരെ സ്വന്തം പക്ഷത്തേക്ക് കൊണ്ടുവരാനാണ് ഒ പനീര്‍ശെല്‍വത്തിന്റെ നീക്കം. അതേസമയം ഒപ്പമുള്ള എംഎല്‍എമാര്‍ക്ക് കൂടുതല്‍ പണവും പദവിയുമൊക്കെ വാഗ്ദ്ധാനം നല്‍കി പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തിലാണ് ശശികല ക്യാംപ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam